**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, September 13, 2013

റിപ്പര്‍ ജയാനന്ദന്‍ കേരളംകണ്ട മഹാനായ സാമൂഹ്യപരിഷ്ക്കര്‍ത്താവ്...


 

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

  റിപ്പര്‍ജയാനന്ദന്‍ ജയിലുചാടിയ വാര്‍ത്തയറിഞ്ഞതില്‍പ്പിന്നെ വായനശാലയിലെ വൈകുന്നേരവായനയും,കാരംസുകളിയും നിറുത്തലാക്കി. മെഴുകുതിരിവെട്ടത്തില്‍ വീടുപിടിക്കുന്ന പഴയശീലമെല്ലാം ഉരുകിത്തീര്‍ന്നു. ഇരുട്ടുവീഴുന്നതിനുമുന്‍പേ വീടുപിടിക്കും. ഇരുട്ടുവീണാല്‍ ചുറ്റിലും  നാലാളുടെ അകമ്പടിവേണം അല്ലെങ്കില്‍ ഓട്ടോകൂട്ടിയേ സഞ്ചരിക്കൂ.. ധൈര്യം വളരെ കൂടുതലായതുകൊണ്ടാണ്‌ ഇങ്ങനെയൊരു തീരുമാനമെടുത്തത്.. വീടിനു പുറത്തുവെച്ചിരുന്ന കമ്പി ,പാര ,കൂടം, ചുറ്റിക ,കൊടുവാള്‍ എന്നിങ്ങനെയുള്ള എല്ലാ ഇരുമ്പുസാമാനങ്ങളും വീടിനകത്തേയ്ക്ക് മാറ്റി. ഫ്യൂസടിച്ചുപോയ എല്ലാ ബള്‍ബുകളും മാറ്റി പുതിയത് പിടിപ്പിച്ചു. രാത്രിയിലെ കിടപ്പ് കൊച്ചുപിച്ചടക്കമെല്ലാം ഒരു മുറിയിലേക്ക് മാറ്റി...  രണ്ടു എമര്‍ജന്‍സി ലൈറ്റുകള്‍ ഫുള്‍ ചാര്‍ജില്‍..... ഒന്നു കട്ടിലിനടിയില്‍ മറ്റൊന്ന് മേശപ്പുറത്തും സദാനേരവും പ്രവര്‍ത്തനക്ഷമമായിത്തന്നെ  സ്ഥാപിച്ചു... ബെഡ് സ്വിച്ചിന്‍റെ  കേബിള്‍, കൃത്യം തലയ്ക്കുനേരെതന്നെ തൂക്കിയിട്ടു. ഇതിനൊക്കെ പുറമേ തലയണക്കടിയില്‍, രമണിയും കുട്ടികളുമറിയാതെ നല്ലൊരു വെട്ടുകത്തിയും സൂക്ഷിച്ചിരുന്നു... ഒരു കുടുംബം നടത്തിക്കൊണ്ടുപോകാന്‍ എന്തൊക്കെ ബുദ്ധിമുട്ട് സഹിക്കണം ഭഗവാനേ... റിപ്പറെ പിടിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോളാണ് ആശ്വാസമായത്... ദീര്‍ഘയാത്രകഴിഞ്ഞു മൂത്രമൊഴിക്കാന്‍ നോക്കുമ്പോള്‍ മൂത്രംപോകാനുള്ളവിഷമം കുറേനേരം തട്ടിയുംമുട്ടിയും തീര്‍ക്കുമ്പോള്‍ സുഖകരമായാ ഒരു പോക്കുണ്ട്,,, എന്തൊരു സുഖം. അതേ സുഖമാണ് ഈ വാര്‍ത്ത കേട്ടപ്പോഴും തോന്നിയത്.. നന്നായി ഉറങ്ങിയിട്ട് കുറച്ചായി.... ഇടയ്ക്കിടെ ഞെട്ടിയെണീക്കല്‍..... തെങ്ങേന്നു മച്ചിങ്ങാവീണാലും, കമുകേന്നു പാളവീണാലും, മച്ചിലൂടെ എലി ഓടിയാലും.. എല്ലാം നമ്മുടെ നെഞ്ചിനകത്താണ് വിഷമം... അതിപ്പോ തീര്‍ന്നുകിട്ടി... പ്രമേഹത്തിന്‍റെ ആക്രമണം അസാരമുണ്ടായിട്ടും രണ്ടുലഡുവും ഒരുകഷണം ഹലുവായും കഴിച്ചാണ് ആ സുഖം ആഘോഷിച്ചത്..

 എന്നാല്‍ റിപ്പറദ്യേം, അദേഹത്തിന്‍റെ  ഒളിവിലെ ഓര്‍മ്മകള്‍ പോലീസിനോട് പറയുന്നത് കണ്ടപ്പോള്‍ വിഷമംതോന്നി; അയ്യോപാവം... കാറ്റുപോയ സൈക്കളുമായി പഞ്ചറൊട്ടിക്കാന്‍ പോയപ്പോള്‍ പോലിസ് അദേഹത്തെ വേട്ടയാടിപ്പിടിച്ചു കളഞ്ഞു. അദേഹം ജയിലുചാടിയത് മറ്റൊന്നുംകൊണ്ടല്ല തന്‍റെ സാമൂഹ്യപ്രതിബദ്ധത തെളിയിക്കാനായിരുന്നു... പുറത്ത് എന്തെല്ലാം സമരങ്ങള്‍ നടക്കുന്നു; അകത്തിരുന്നു അതിലൊന്നും പങ്കെടുക്കാന്‍ കഴിയാത്തതിലുള്ള വിഷമംനിമിത്തമാണ് അദ്യേം, വാഴയ്ക്ക് കൊടുത്തിരുന്ന ഊന്നുകാലിളക്കി മതിലേല്‍ച്ചാരി പുറത്തുചാടിയത്‌... അതിന്‍റെ പ്രതികാരമെന്നോണം അധികൃതര്‍ ജയില്‍വളപ്പിലെ കുലച്ചതും അല്ലാത്തതുമായ സകല വാഴകളും വെട്ടിനിരത്തി..ശാന്തം പാപം.

 മതിലുചാടിയ റിപ്പറുസ്വാമിയേത്തേടി പോലിസ്, കാശിക്കും,മധുരയ്ക്കും,  പളനിക്കും,വാരണാസിയ്ക്കുമൊക്കെയാണ് പോയത്. അവരുകരുതി  അങ്ങേര് മനംമാറ്റംവന്നു ഭജനയിരിക്കാനുംമറ്റും വല്ല പുണ്യസ്ഥലങ്ങളിലേക്കും  പോയിക്കാണുമെന്ന്... എന്നാല്‍ അദേഹമിവിടെ പൊതുജനസമരങ്ങളില്‍ കര്‍മ്മനിരതനാവുകയാണ് ചെയ്തത്.. സി.പി.എം ന്‍റെ രാപകല്‍ സമരത്തില്‍ പങ്കെടുത്തു. ബി.ജെ.പി യുടെ ടോള്‍ പിരിവ് വിരുദ്ധസമരത്തില്‍ പങ്കെടുത്തു... തൃശൂരുനടന്ന സകല സാംസ്‌കാരിക പരിപാടിയും അങ്ങേരു പങ്കെടുത്തു... ചില മന്ത്രിമാരുടെ സ്വീകരണ പരിപാടിയിലും പങ്കെടുത്തുവെന്നു പറയുന്നു.. അതിനിടെ സമയം കണ്ടെത്തി ഏതൊക്കെയോ  സിനിമകളിലും മുഖംകാണിച്ചു.. ഏതോ വമ്പന്‍ ക്ലബിന്‍റെ പരിപാടിയിലും ഇദേഹം പങ്കെടുത്തുവത്രേ..... ഇങ്ങനെ സന്നദ്ധസാംസ്കാരിക സേവനവുമായി ശിഷ്ടകാലം കഴിക്കാമെന്ന് കരുതിയപ്പോഴാണ് പോലിസ് പിടിച്ചത്.... ഇനിയിപ്പോ കോടതി വെറുതെവിട്ടാലും പണിയെടുത്തു  ജീവിക്കാമെന്ന് തോന്നുന്നില്ല. മര്‍മ്മവും മര്‍മ്മാണിയുമെല്ലാം പോലീസുകാര്‍ പൂരാടമാക്കിയിട്ടുണ്ടാകും.. ഏതൊക്കെ ഇന്ദ്രിയങ്ങള്‍ ഇനി ബാക്കിയുണ്ടെന്ന് പരിശോധനവേണ്ടിവരും, അപ്പോപിന്നെ നാലഞ്ചുസമരങ്ങളില്‍ പങ്കെടുത്ത രേഖയുണ്ടേല്‍ ധൈര്യമായി സ്വാതന്ത്ര്യസമരപ്പെന്ഷന് അപേക്ഷിക്കാമെന്നു മൂപ്പര് കരുതിക്കാണും...

 ഇപ്പോള്‍ മാനസാന്തരം വരുന്നവരെയൊക്കെ വെറുതെവിടുന്ന കാലമാണ്.. ഓടുന്ന ട്രെയിനില്‍വെച്ചു ഒരു യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ദിവ്യന് ഈ അടുത്തകാലത്ത് മാനസാന്തരം വന്നിരുന്നു... അദേഹത്തെ വിട്ടയക്കാന്‍ ധരണയായിട്ടുണ്ട്.. കൊല്ലപ്പെട്ട യുവതിയുടെ വീട്ടുകാര്‍ക്ക് ഇതില്‍ എതിര്‍പ്പില്ലായെന്നതാണ് ഈ വിടുതലിനു ഒരുകാരണം... ഇവിടെ ജയാനന്ദന്‍സാര്‍ കുറേ മുന്പ് ചില ദുര്‍ബലനിമിഷങ്ങളില്‍ ചില്ലറ ആള്‍ക്കാരെ കൊന്നതൊഴിച്ചാല്‍ അല്ലറചില്ലറ മോഷണം മാത്രമേ നടത്തിയിട്ടുള്ളൂ.. അതൊരു തെറ്റാണോ..? കൊല്ലപ്പെട്ട ആളുകളുടെ ബന്ധുക്കളാരും പരാതിപറയാന്‍ ഇടയില്ല.. കാരണം എല്ലാവരെയും അടച്ചാണ് തീര്‍ത്തിരിക്കുന്നത്..... സമയമാകുമ്പോള്‍ എല്ലാവരും മരിക്കും അതാണല്ലോ പരമമായ സത്യം... അതിനൊരു നിമിത്തംവേണം......ഓണം വരാനൊരു മൂലം വേണമെന്ന് പറഞ്ഞപോലെ....ഒരുനിമിത്തം..... അങ്ങനെ സമയമായ ആളുകളുടെ അടുക്കലേക്ക്  ദൈവനിശ്ചയപ്രകാരം വിസയും റെഡിയാക്കി കാലന്‍ എത്തുന്നു.. പക്ഷെ അവരൊന്നും കൂടെപ്പോകാന്‍ തയ്യാറല്ല; കാലന്‍ എന്തുചെയ്യും... അപ്പോഴാണ്‌ ആ വഴി തേങ്ങാപൊതിക്കാന്‍ പാരയുമായി പോയ ജയാനന്ദനെകാണുന്നത്... ഇവരെയൊന്നു കൊന്നുതരാമോയെന്ന കാലന്‍റെ,  അപേക്ഷമാനിച്ചാണ് ജയാനന്ദന്‍ കൃത്യങ്ങള്‍ നടത്തിയത്... അങ്ങനെ കാലന്‍ ആത്മാക്കളെയും കൊണ്ടുപോയി ..തേങ്ങാപൊതിക്കാന്‍ പാരയുമായിപ്പോയ ജയാനന്ദന്‍ കുറ്റക്കാരനുമായി...ഇതെല്ലേ സത്യം.. ഇവിടെ ആരാണ് യഥാര്‍ത്ഥകുറ്റവാളി..? ഈ കേസുകളില്‍ കാലനെ ഹാജരാക്കാന്‍ പോലീസിനു കഴിയാത്ത സാഹചര്യത്തില്‍ വെറുമൊരു നിമിത്തംമാത്രമായ റിപ്പറിനെ വെറുതെവിടെണ്ടേ... ഇതിനിടയില്‍ അദേഹത്തിന് മാനസാന്തരം വന്നുവെന്നകാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട.. സംശയം ഉണ്ടെങ്കില്‍ അദേഹത്തോട് ചോദിച്ചുനോക്കു.. പറഞ്ഞു തരും.. ഒരിക്കല്‍ മാനസാന്തരം വന്നാല്‍പിന്നെ പേടിക്കാനേയില്ല... അതുകൊണ്ട് ജയാനന്ദനേയും ഉടനെ മോചിപ്പിക്കണം.... ഇതിപ്പോ,,,, ചാട്ടം, പിടുത്തം ,വാഴവെട്ടു, സസ്പെന്‍ഷന്‍, അന്വേഷണം, പുനര്‍അന്വേഷണം, കോടതി, കേസ്, ജയില്  എന്തൊരു തോന്തരവാണ്.. നാട്ടുകാര്‍ക്ക് കിടന്നുറങ്ങാനും കഴിയുന്നില്ല. എപ്പോഴാ തലക്കടിവീഴുന്നതെന്ന്‍ എങ്ങനെ പറയാന്‍ കഴിയും... അതുകൊണ്ട് റിപ്പര്‍ ജയാനന്ദനെ പൊതുജനസമക്ഷത്തിലോ മാധ്യമങ്ങള്‍ക്കു മുന്നിലോ കൊണ്ടുവന്ന്‍ .. മാനസാന്തരംവന്നതായി ഒരു സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങണം.. അതിന്‍റെ അടിസ്ഥാനത്തില്‍ ടിയാനെ വെറുതെവിടണം... ഒന്നുരണ്ടു സാമ്രാജ്യത്വവിരുദ്ധ സമരങ്ങളിലൊക്കെ പങ്കെടുത്ത സ്ഥിതിക്ക് ഏതെങ്കിലും പെന്‍ഷനും തരപ്പെടുത്തികൊടുക്കണമെന്നു അപേക്ഷിക്കുന്നു.. വെറുതെ കള്ളനും പോലീസും കളിച്ചു സമയം കളയണ്ടല്ലോയെന്നു കരുതി പറഞ്ഞതാണ്‌...അതിലും ഭേദം ടോം ആന്‍ഡ്‌ ജെറി കാണുന്നതാണ്...

 ഇരട്ടക്കൊലപാതകക്കേസ് ഉൾപ്പടെ ഏഴു കൊലക്കേസ്സിലും 14 കവർച്ചാക്കേസുകളിലും പ്രതിയാണ് റിപ്പർ ജയാനന്ദൻ എന്നറിയപ്പെടുന്ന കെ.പി. ജയാനന്ദൻ. 2003 സെപ്റ്റംബറിൽ തൃശൂര്‍ മാളയിലുള്ള  ജോസിന്‍റെ  വീട്ടിൽ മോഷണം നടത്തുകയും അയാളെ തലയ്ക്കടിക്കുകയും ചെയ്തിരുന്നു. 2004 മാർച്ചിൽ മാളയില്‍ത്തന്നെയുള്ള 51 കാരിയായ നബീസ, 23 കാരിയായ ഫൗസിയ, എന്നിവരെ  ജയാനന്ദൻ കൊലപ്പെടുത്തിയിരുന്നു. 2004 ഒക്റ്റോബറിൽ സഹദേവൻ (64) ഭാര്യ നിർമല (58) എന്നിവരെ മതിലകം പെരിഞ്ഞനത്തുവച്ച് കൊല ചെയ്യുകയും 11 പവൻ സ്വർണ്ണാഭരണം മോഷ്ടിക്കുകയും ചെയ്തിരുന്നു. 2005 മേയ്‌ അഞ്ചിനു രാത്രി 2.30-ന് വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന അറുപതു വയസ്സുകാരിയായ ഏലിക്കുട്ടിയെ ചട്ടുകം കൊണ്ട് തലയ്ക്കടിച്ച് കൊന്നു. 2005 ഓഗസ്റ്റിൽ വടക്കൻ പറവൂരിലെ ബിവറേജസ് കോർപ്പറേഷൻ കടയുടെ വാച്ച്മാനായ സുഭാഷകനെ കൊലപ്പെടുത്തുകയുണ്ടായി.... 2006 ഒക്റ്റോബർ 2-ന് നടന്ന പുത്തൻവേലിക്കര ബേബി എന്നയാളെ കൊലപ്പെടുത്തി. കൊലയ്ക്കുശേഷം ജയാനന്ദൻ ബേബിയുടെ ഇടതുകൈപ്പത്തി വെട്ടിമാറ്റുകയും ആഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തു..ഇത്രയുമാണ് ജയാനന്ദന്‍ നടത്തിയ കൊലപാതകങ്ങള്‍ ...മോഷണങ്ങളും കവര്‍ച്ചകളും വേറെ കിടക്കുന്നു... ഇപ്പോള്‍ നടത്തിയതടക്കം മൂന്നുപ്രാവശ്യം  ജയില്‍ ചാടിയിട്ടുണ്ട്‌...... എങ്ങനുണ്ട് ആളു മിടുക്കനല്ലേ..? ജയിലില്‍ ജയാനന്ദന്‍ ശക്തമായ സുരക്ഷ ഉറപ്പാക്കുമെന്ന് അധികൃതര്‍ പറഞ്ഞിട്ടുണ്ട്...വേണം വേണം ആള് കേരളത്തിനു ഏറ്റവും വേണ്ടപ്പെട്ട ആളാണ്‌.... ആള്‍ക്ക് വല്ലതും സംഭവിച്ചു പോയാല്‍ അമേരിക്കയടക്കം ലോകരാഷ്ട്രങ്ങള്‍ പ്രശ്നത്തില്‍ ഇടപെടാന്‍ സാധ്യതയുണ്ട്..............

 ഇവിടെ ഉയരുന്ന ഒരുസംശയം ഈ കുറ്റവാളി നിയമത്തിന്‍റെ കാസ്റ്റ്ഡിയിലി രിക്കെ  ഇനിയൊരു ജയില്‍ച്ചാട്ടംനടത്തി കവര്‍ച്ചയോ കൊലപാതകമോ നടത്തിയാല്‍ ആരായിരിക്കും അതിനുത്തരവാദി..? ഒരു കുറ്റവാളിക്ക് ശിക്ഷ വിധിക്കുമ്പോള്‍ ആത്യന്തികമായി മൂന്നുകാര്യങ്ങളാണ്‌ നടക്കുന്നത്...1 കുറ്റകൃത്യത്തിനുള്ള ശിക്ഷയും, മേലില്‍ ഇതു ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും, 2കുറ്റകൃത്യത്തിനു ഇരകളാകേണ്ടിവന്നര്‍ക്ക് നല്‍കപ്പെടുന്ന നീതി  ,3 കുറ്റം ചെയ്താല്‍ ഇങ്ങനെ ശിക്ഷിക്കപ്പെടാമെന്നാ പൊതുസമൂഹത്തിനുള്ള താക്കിതും; കുറ്റകൃത്യങ്ങള്‍ പാടില്ല എന്ന മുന്നറിയിപ്പും...........  ഇവിടെയാണ്‌ സംശയം ഉദിക്കുന്നത് .ഈ റിപ്പറുടെ കാര്യത്തില്‍ ഇതില്‍ ഏതെങ്കിലും കാര്യത്തിനു കൃത്യമായി അര്‍ഹിക്കുന്ന രീതിയില്‍ നീതി നടപ്പാക്കിയോ..???? കുറഞ്ഞപക്ഷം ഇരകള്‍ക്കെങ്കിലും നീതി ലഭിച്ചോ???........................

12 comments:

  1. വിശ്വംഭരന്‍September 13, 2013 at 4:18 PM

    പൊളിച്ചടുക്കി ആശംസകള്‍

    ReplyDelete
  2. ജിബിന്‍September 13, 2013 at 4:53 PM

    അമേരിക്ക മിക്കവാറും ഈ വിഷയത്തില്‍ ഇടപെടാന്‍ സാധ്യതയുണ്ട്

    ReplyDelete
  3. നാലാമത്തെ ചാട്ടം എന്നായിരിക്കുമോ?

    ReplyDelete
  4. കലക്കി കലക്കി കടുവര്ത്തു,,,,,,തലയണക്കടിയില്‍, രമണിയും കുട്ടികളുമറിയാതെ നല്ലൊരു വെട്ടുകത്തിയും സൂക്ഷിച്ചിരുന്നു... ഒരു കുടുംബം നടത്തിക്കൊണ്ടുപോകാന്‍ എന്തൊക്കെ ബുദ്ധിമുട്ട് സഹിക്കണം ഭഗവാനേ... റിപ്പറെ പിടിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോളാണ് ആശ്വാസമായത്...

    ReplyDelete
  5. ഒരു കുറ്റവാളിക്ക് ശിക്ഷ വിധിക്കുമ്പോള്‍ ആത്യന്തികമായി മൂന്നുകാര്യങ്ങളാണ്‌ നടക്കുന്നത്...1 കുറ്റകൃത്യത്തിനുള്ള ശിക്ഷയും, മേലില്‍ ഇതു ആവര്ത്തി ക്കരുതെന്ന മുന്നറിയിപ്പും, 2കുറ്റകൃത്യത്തിനു ഇരകളാകേണ്ടിവന്നര്ക്ക് നല്കനപ്പെടുന്ന നീതി ,3 കുറ്റം ചെയ്താല്‍ ഇങ്ങനെ ശിക്ഷിക്കപ്പെടാമെന്നാ പൊതുസമൂഹത്തിനുള്ള താക്കിതും; കുറ്റകൃത്യങ്ങള്‍ പാടില്ല എന്ന മുന്നറിയിപ്പും........... ഇവിടെയാണ്‌ സംശയം ഉദിക്കുന്നത് .ഈ റിപ്പറുടെ കാര്യത്തില്‍ ഇതില്‍ ഏതെങ്കിലും കാര്യത്തിനു കൃത്യമായി അര്ഹിങക്കുന്ന രീതിയില്‍ നീതി നടപ്പാക്കിയോ..???? കുറഞ്ഞപക്ഷം ഇരകള്ക്കെ ങ്കിലും നീതി ലഭിച്ചോ???........................ഇല്ല എന്നുതന്നെ പറയാം .അതൊട്ടു നടക്കുമെന്ന് പ്രതിക്ഷിക്കുകയും വേണ്ട .അങ്ങനെയാണ് പോക്ക്

    ReplyDelete
  6. വായികുമ്പോള്‍ ,റിപ്പറിനെ ആദ്യം പിടിച്ച ഫേമസ് വര്‍ഗീസിനെ ഓര്‍ത്തുപോകുന്നു.

    ReplyDelete
  7. നകുലന്‍September 15, 2013 at 1:30 PM

    കേരളിയര്‍ക്ക് ചെയ്ത സേവനങ്ങള്‍ ഓര്‍ത്തു റിപ്പരെയും വെറുതെ വിടെണ്ടാതാണ്

    ReplyDelete
  8. ഓണാവധി കൊടുക്കുമോ എന്തോ ?

    ReplyDelete
  9. സമൂഹത്തിൽ ജീ‍ീവിക്കാൻ അർഹതയില്ലെന്ന് ഒന്നല്ല അനവധി തവണ തെളിയിച്ച ക്രിമിനലുകളൊയൊക്കെ തീറ്റിപോറ്റുന്ന രീതി ഇനി എന്നാണ് മാറുക.. കൊലപാതകികളോട് മനുഷ്യസ്നേഹം വരുന്ന പു’രോഗ’മനക്കാരുടേ നാടല്ലേ നമ്മുടേത്..

    ReplyDelete