**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, December 18, 2013

കണ്ണൂര്‍ ജനസമ്പര്‍ക്കത്തില്‍ അത്ഭുതരോഗശാന്തി;.


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
  കണ്ണൂരില്‍ മഹാരാജാവിന്‍റെ നേതൃത്വത്തില്‍ നടന്ന ജനസമ്പര്‍ക്കത്തില്‍ അത്ഭുതരോഗശാന്തി...കട്ടിലില്‍ കിടന്നുവന്ന കോരന്‍ കട്ടിലുംചുമന്നു വീട്ടില്‍ പോയി..കരിങ്കൊടികള്‍ നിറംമാറി വെള്ളയായി. പരിപാടി ഇത്രയ്ക്ക് രൂഷമാകുമെന്നു അറിയാതെ ഭരണസിരാകേന്ദ്രത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ സാധാരണപ്രജകളില്‍ പലരും പച്ചവെള്ളംപോലും കിട്ടാതെ നട്ടംതിരിഞ്ഞു... സാധാരണപോകുന്നവഴിയേ പോയപ്പോള്‍ അതിലെയല്ല ഇതിലെയെന്നു പോലിസ്..... ഇതിലെ പോയപ്പോള്‍ അതല്ല നെതിലെയെന്നു,,,,,, നെതിലെ ചെന്നപ്പോള്‍ അതിലെയല്ല മറ്റെടത്തോടെ പോകാന്‍,,,,,, എന്തിനധികം രണ്ടുകിലോമീറ്ററില്‍ ചെല്ലേണ്ടദൂരം പാമ്പും ഗോവണിയും കളിപ്പിച്ച് ദിവസം കളഞ്ഞു... രോഗവും ദാരിദ്ര്യവും മൂലം ആശരണരായവരെ മടിശ്ശിലകാട്ടി ആകര്‍ഷിക്കുന്ന ഈ സമ്പര്‍ക്കത്തോട് പുശ്ചമാണ് തോന്നുന്നത്.. സോമാലിയപോലുള്ള പട്ടിണിരാജ്യങ്ങളില്‍ അപ്പം വിതരണസ്ഥലത്തു നടക്കുന്ന അതേ അവസ്ഥ ഒരു പൊതുവേദിയില്‍ ഉണ്ടാക്കി നിരാലംബരായ ജനങ്ങളുടെ ദയനീയമായ നിലവളികള്‍ക്കു മുന്നില്‍  പണമെറിഞ്ഞു പേരു സമ്പാദിക്കുന്ന ഈ നാറിയ ഇടപാട് ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെ..?? സഹായങ്ങള്‍ക്ക് അര്‍ഹരായ ജനങ്ങളെ കണ്ടെത്തി സഹായിക്കാനും സംരക്ഷിക്കാനും ഗ്രാമസഭയില്‍ത്തുടങ്ങി നിയമസഭവരെയെത്തുന്ന ജനപ്രതിനിധികള്‍ ഉള്ളപ്പോഴാണ് കോടികള്‍ മുടക്കി നടത്തുന്ന ഈ പൊറോട്ട് നാടകം ഭൂരിപക്ഷം ജനങ്ങള്‍ക്കും ദുരിതമാകുന്ന രീതിയില്‍ പൊടിപൊടിക്കുന്നത്... പേരുകിട്ടാന്‍വേണ്ടി ദുരിതാവസ്ഥയില്‍ കിടക്കുന്ന രോഗികളെപ്പോലും വെറുതെവിടുന്നില്ല.. സഹായം വേണമെങ്കില്‍ ജനസമ്പര്‍ക്കത്തില്‍ പോകണം... ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന പരമ സാധുക്കള്‍ പോലും ആമ്പുലന്‍സുംകൂട്ടി പരപര വെളുക്കുമ്പോള്‍ സമ്പര്‍ക്കവേദിയില്‍ എത്തണം... എന്തൊരു ക്രൂരതയാണിത്.. ഗതിയില്ലാത്തവന്‍റെ വേദനകളെ സര്‍ക്കാര്‍ച്ചിലവില്‍ വിറ്റുകാശാക്കുന്നതു ന്യായമല്ല.. പരിഹരിക്കപ്പെടെണ്ട പരാതികളുടെ വ്യക്തമായ രേഖകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ത്തന്നെ ഹാജരാക്കുമ്പോള്‍ എന്തിനാണ് എഴുന്നേറ്റ് നില്ക്കാന്‍ പോലും ആവാത്ത രോഗികള്‍പോലും മുഖം കാണിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്‌..??
   പരമദരിദ്രരായ ഇരുനൂറ്റിതൊണ്ണൂറ്റിറ്റിയെട്ടെണ്ണത്തിനു തിരുമുഖം നേരിട്ടുദര്‍ശിച്ചു പരാതി ബോധിപ്പിക്കാം... മഹാപ്രഭു സ്വന്തം മടിശ്ശീലയില്‍നിന്നും നേരിട്ട് പണംനല്‍കി പ്രശ്നം പരിഹരിക്കും... മഹാരാജാവ് സക്കാത്ത് കൊടുക്കുന്നതറിഞ്ഞു സകലമാനദരിദ്രരും പിച്ചപ്പാത്രവുമായി വന്നിരുന്നുവെങ്കിലും പിച്ചക്കാരെ പല ഗ്രൂപ്പുകളായി തരംതിരിച്ച്  വേണ്ടുന്ന നക്കാപ്പിച്ചകള്‍; ശിപായി, കാര്യക്കാരന്‍ ,സര്‍വ്വാദികാര്യക്കാരന്‍ തുടങ്ങിയ പ്രഭുക്കള്‍ തങ്ങളുടെ സമ്പാദ്യത്തില്‍ നിന്നുമെടുത്തു കൊടുത്തുവിടുകയാണ് ചെയ്യുന്നത്.. മഹാദരിദ്രരേ മാത്രമേ മഹാരാജാവിന്‍റെ അടുക്കലേക്ക് വിടുകയുള്ളൂ.. മഹാരാജാവിന്‍റെ സംരക്ഷണത്തിനായി സൈന്യംമുഴുവന്‍ കണ്ണൂരില്‍ കുറ്റിയടിച്ചിരിക്കുകയാണ്.. ബസ്‌സ്റ്റോപ്പ്‌, മൂത്രപ്പുര,കുളിക്കടവ്‌ എന്നുവേണ്ട നാലാള്കൂടുന്ന സ്ഥലങ്ങളിലൊക്കെ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നു. കറുത്ത തുണിതൂക്കിയ എല്ലാ തുണിക്കടകളും അടപ്പിക്കുന്നു... കറുത്തനിറം തന്നെ കണ്ണൂരില്‍ നിരോധിച്ചിരിക്കുന്നു.. കറുത്തനിറമുള്ള എല്ലാ പരാതിക്കാരും മുഖം കാണിക്കല്‍ ദിവസം നിര്‍ബന്ധമായും വെള്ളപൂശി വരണമെന്നും അറിയിപ്പുണ്ട്.. മഹാരാജാവിന്‍റെ സക്കാത്ത് നടക്കുന്ന പരിസര പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളെല്ലാം പോലീസ് അടപ്പിച്ചിരിക്കുന്നു... എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് നഗരത്തില്‍ വരുന്നവര്‍ വെള്ളംകിട്ടാതെ ചത്താലും വേണ്ടില്ല രാശാവ് വിഷമിക്കരുത്.. കറുത്ത തുണിധരിച്ചു വരുന്നവര്‍ പരാതിക്കാരായാലും  രാശാവിനെ കാണാന്‍ കഴിയില്ല... ശബരിമലയിയ്ക്ക് പോകാന്‍ വ്രതം നോക്കുന്നവരെ തുണി അഴിപ്പിക്കുമോയെന്നു കണ്ടറിയണം... ഇങ്ങനെയൊക്കെയാണെങ്കിലും  കോടിക്കണക്കിനു രൂപ പൊടിച്ചുകൊണ്ടുനടത്തുന്ന സക്കാത്ത് വിതരണത്തിനെതിരെ നാട്ടിലെ രാജവിരുദ്ധര്‍ കരിങ്കൊടി പ്രകടനം നടത്തുന്നുണ്ട്... അരക്കിലോമീറ്റര്‍ അകലെ പോലിസ് പ്രകടനം തടയുന്നു... മംഗളഗാനം പാടി പ്രതിഷേധം അവസാനിപ്പിക്കുന്നു.... സമാധാനം എല്ലാവര്ക്കും സമാധാനം..
  സക്കാത്തുലിസ്റ്റില്‍ പെടാത്തവരും, ലിസ്റ്റിലേക്കുള്ള ഇന്റര്‍വ്യൂവില്‍ പരാജയപ്പെട്ടവരുമായി കണ്ണൂരില്‍ ബാക്കി ജനം ഇരുപത്തിയഞ്ചുലക്ഷത്തോളം  വരുന്നു.. ജില്ലയുടെ ഭരണസിരാകേന്ദ്രവും പ്രധാനനഗരവുമായ കണ്ണൂര്‍; രാജാവിന്‍റെ സക്കാത്തുവിതരണത്തില്‍ അക്ഷാര്‍ത്ഥത്തില്‍ നിശ്ചലം...ഇതെന്താപ്പാ ബാക്കി വരുന്ന ഇരുപത്തിയഞ്ചുലക്ഷം ജനങ്ങളും ജനസാമ്പാര്‍ പരിപാടിയേത്തുടര്‍ന്നു വീട്ടില്‍ ഇരിക്കണോ?? നഗരവാസികള്‍ക്കൊക്കെ ഇന്ന് ഹര്‍ത്താലാണോ..?? വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലാ ആസ്ഥാനത്ത് എത്തുന്ന ആളുകളുടെ കാര്യം ഏതു സമ്പര്‍ക്കത്തില്‍ ആരാണ് പരിഹരിക്കുന്നത്..?
 തീര്‍പ്പാക്കാത്ത 298 പരാതികള്‍ തീര്‍ക്കാനാണ് ഒരു കോടിയോളം രൂപ ചിലവാക്കി ഈ ധൂര്‍ത്ത്.. ഇതാണോ ജനസമ്പര്‍ക്കം... ഇതു ജനത്തിനു ദുരിതമാണ് സമ്മാനിക്കുന്നത്... ഈ 298 പരാതിക്കാരെ അവര്‍ക്ക് വരുന്നമുഴുവന്‍ ചിലവും കൊടുത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിപ്പിച്ചാല്‍ പോലും ഈ സമ്പര്‍ക്കത്തിന് ചിലവാകുന്ന തുകയാവില്ല... സര്‍ക്കാര്‍ ഖജനാവ് മുടിക്കുന്ന ഈ നാടകവും ഫലത്തില്‍ ഒരു അപ്രഖ്യാപിത ഹര്‍ത്താല്‍ത്തന്നെയാണ്... ഒരു  ഹര്‍ത്താലില്‍ നടക്കുന്ന നഷ്ടം അറിയിക്കാന്‍ അച്ചുനിരത്തുന്ന കൂലികളൊന്നും  ഈ ധൂര്‍ത്തിനെക്കുറിച്ച് ഒന്നും മുണ്ടുന്നില്ല...
 ജനസമ്പര്‍ക്കപരിപാടിയിലേക്കു പരാതി നല്‍കിയ 298 പേരെ നേരിട്ടു കാണാനെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു സുരക്ഷയൊരുക്കാന്‍ കണ്ണൂരില്‍ വിന്യസിച്ചിരിക്കുന്നത്‌ 3500 പോലീസുകാരെയാണ് . ഇത്രയും ഉദ്യോഗസ്‌ഥരും ജനസമ്പര്‍ക്കത്തിനെത്തുന്നതോടെ ജില്ലയിലെ ഇതര സര്‍ക്കാര്‍ ഓഫീസുകള്‍ നിശ്ചലം...വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളില്‍ വരുന്ന സാധാരണജനം ഊമ്പസ്യാ...ഈ സാമ്പാര്‍ പരിപാടിക്ക് പൊട്ടിക്കുന്ന പണത്തിന്‍റെ കണക്കുകള്‍ നോക്കുമ്പോള്‍ പൊട്ടിപ്പൊളിഞ്ഞ ഏതെങ്കിലും ഒരു ഗ്രാമീണ റോഡ്‌ ടാരു ചെയ്യാം..കണ്ണൂരിലെ ജനസമ്പര്‍ക്കപരിപാടിക്ക്‌ 63 ലക്ഷം രൂപ ചെലവു വരുമെന്നാണു പോലീസ്‌ രഹസ്യാന്വേഷണവിഭാഗത്തിന്‍റെ കണക്ക്‌. എന്നാല്‍, ചെലവ്‌ ഒരു കോടി രൂപ കടക്കുമെന്നാണു സൂചന.കാട്ടിലെ തടി തേവരുടെ ആനാ വലിയെടാ വലി........................
 ചൊവ്വാഴ്ച  പുലര്‍ച്ചെ കണ്ണൂര്‍ ഗസ്‌റ്റ്‌ഹൗസിലെത്തുന്ന മുഖ്യമന്ത്രി വന്സുരക്ഷയില്‍  പോലീസ്‌ വാഹനങ്ങളുടെ അകമ്പടിയോടെയായിരിക്കും ജനസമ്പര്‍ക്കപരിപാടി നടക്കുന്ന ജവാഹര്‍ സ്‌റ്റേഡിയത്തില്‍ എട്ടു മണിയോടെ എത്തുക. ഇതിനുവേണ്ടി കഴിഞ്ഞ ദിവസങ്ങളില്‍ റോഡുഗതാഗതം താറുമാറാക്കി;പത്തുമിനുട്ട് യാത്രയ്ക്ക് രണ്ടുമണിക്കൂര്‍ ബ്ലോക്ക് ഉണ്ടാക്കിക്കൊണ്ട്. സാമ്പാര്‍ സുരക്ഷിത യാത്രയുടെ റിഹേഴ്‌സല്‍ പോലീസ്‌ വിജയകരമായി നടത്തി സുരക്ഷ ഉറപ്പുവരുത്തി. ആറ്‌ എസ്‌.പിമാരുടെ കീഴില്‍ 30 ഡിവൈ.എസ്‌.പിമാര്‍ക്കാണു സുരക്ഷാച്ചുമതല. 36 സി.ഐമാര്‍, 178 എസ്‌.ഐമാര്‍, അഡീഷണല്‍ എസ്‌.ഐ. മുതല്‍ പോലീസുകാര്‍ വരെയുള്ള 2251 പേര്‍, 120 വനിതാ സീനിയര്‍- സിവില്‍ പോലീസ്‌ ഓഫീസര്‍മാര്‍ എന്നിവരാണു സുരക്ഷയ്‌ക്കായി അണിനിരക്കുന്നത്‌.
  മാവോയിസ്‌റ്റുകള്‍ക്കായി വനത്തിനുള്ളില്‍ തെരച്ചില്‍ നടത്തിയിരുന്ന തണ്ടര്‍ബോള്‍ട്ട്‌ ടീം തെരച്ചില്‍ നിര്‍ത്തി കണ്ണൂരിലെത്തി. ക്വിക്ക്‌ റെസ്‌പോണ്‍സ്‌ ടീമും സജ്‌ജമായി. 700 പോലീസുകാരുടെ ഡ്യൂട്ടി സ്‌റ്റേഡിയത്തിന്‌ അകത്തു തന്നെയാകും. ഉത്തരമേഖലാ എ.ഡി.ജി.പി: എന്‍. ശങ്കര്‍ ഡെഡ്‌ഡിയാണ്‌ സുരക്ഷാനടപടികള്‍ നിയന്ത്രിക്കുന്നത്‌. കണ്ണൂരില്‍ നിയോഗിച്ച 3500 പോലീസുകാരുടെ ഡ്യൂട്ടി ഇന്നു പുലര്‍ച്ചെ നാലു മണിക്കുതന്നെ ആരംഭിച്ചു. ഇന്നു തുറന്നു പ്രവര്‍ത്തിക്കേണ്ടതില്ലെന്ന അറിയിപ്പു ജവാഹര്‍ സ്‌റ്റേഡിയത്തിനു സമീപം സ്‌റ്റേഡിയം കോര്‍ണറിലെ കച്ചവടസ്‌ഥാപനങ്ങള്‍ക്കു പോലീസ്‌ നല്‍കിയിട്ടുണ്ട്‌. .....ഇതാണ് മാമന്‍ നടത്തുന്ന സക്കാത്ത് വിതരണത്തിന്‍റെ ഏകദേശരൂപം.. സത്യം പറഞ്ഞാല്‍ ഈ ജനസ്നേഹം കാണുമ്പൊള്‍ മഹാത്മാഗാന്ധിയൊക്കെ എത്രയോ ചെറുത്‌..!!!!!!.
   പ്രതിപക്ഷത്തിന്‍റെ പതിവ് കലാപരിപാടികള്‍ ആവര്‍ത്തിക്കപ്പെടാമെന്ന ശങ്കയാണ് ഇത്തരത്തിലുള്ള ബഫര്‍സോണുകള്‍ ഉണ്ടാക്കുന്നതിലെ യുക്തിയെന്നു പറഞ്ഞു തടിയൂരാം..അപ്പോള്‍ ഈ കോടികള്‍ മുടക്കിയുള്ള സുരക്ഷാഗിമിക്കുകള്‍ക്ക് കാരണക്കാര്‍ ആരാണ്..??/ പ്രതിപക്ഷം ഉത്തരം പറയണം... ഏതായാലും ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്നാടുന്ന ഈ ആട്ടത്തില്‍ പൊതുജനത്തിന്‍റെ കീശയാണ് കീറുന്നത്... ജന നന്മയ്ക്ക് വിനയോഗിക്കേണ്ട ഖജനാവിലെപണമാണ്  പ്രതിപക്ഷാക്രമണത്തെ ഭയന്ന് വെറുതെ നഷ്ടമാകുന്നത്... ഇനിയെങ്കിലും നിറുത്തിക്കൂടെ മുഖ്യമന്ത്രി താങ്കളുടെ ഈ ജനസാമ്പാര്‍ പരിപാടി.. എവിടെമുഖ്യമന്ത്രി അവിടെ കരിങ്കൊടിയെന്ന പ്രതിപക്ഷ ഗിമിക്കും നിറുത്തിക്കൂടെ നേതാക്കളെ... നിങ്ങള്‍ കാരണം ബഹുഭൂരിപക്ഷംവരുന്ന സാധാരണജനം വിഷമത്തില്‍ തന്നെയാണ്..സംശയിക്കേണ്ട... കേവലം ഒരു ജില്ലാകലക്ടര്‍ക്ക് ചെയ്യാവുന്ന ഈ സഹായധനവിതരണം ഇത്രമാത്രം പാഴ്ച്ചിലവുകള്‍ വരുത്തി ജനത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ഉത്സവമായി ആഘോഷിക്കേണ്ട ആവശ്യമെന്താണ്..?? ഭരണത്തിന്‍റെ തലപ്പത്തിരിക്കുമ്പോഴും കീഴിലുള്ള ഉദ്യോഗസ്ഥരെകൊണ്ട് നല്ലരീതിയില്‍ ജോലിചെയ്യിക്കാനുള്ള കഴിവില്ലായ്മ്മയാണ് ഈ  സ്വയം സക്കാത്ത് വിതരണം ഏറ്റെടുക്കുമ്പോള്‍ കാണാന്‍ കഴിയുക.. ഉദ്യോഗസ്ഥര്‍ക്ക് തീര്‍പ്പാക്കാത്ത പരാതികള്‍ പരിശോധിക്കാന്‍ ഇരുപത്തിനാലുമണിക്കൂറും സുതാര്യമെന്നു പറയുന്ന ഒരു ഓഫീസും വലിയൊരു സന്നാഹവും സ്വന്തമായുള്ളപ്പോള്‍ എന്തിനാണ് ഈ ഊരുചുറ്റല്‍... പ്രധാന ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയെ കാണാന്‍ വരുന്ന ഒരാള്‍ക്ക്‌ ഇങ്ങനെ ജില്ലതോറും ഓടേണ്ടി വരുന്നതിലെ വിഷമം എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല.. മറ്റു മന്ത്രിമാരും, അവരുടെ ഓഫീസും, അതുമായി ബന്ധപ്പെട്ട ഉപജാപകവൃന്ദങ്ങളും, പി എ മാരും, മന്ത്രിമാരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരും ജനത്തിനുവേണ്ടി പ്രവര്‍ത്തിച്ചാല്‍ ഈ സഹായവിതരണം ജനങ്ങളില്‍ എത്തില്ലേ...?നിയമസഭയില്‍  തുടങ്ങി ഗ്രാമസഭകള്‍ വരെയുള്ള ജനപ്രാതിനിധ്യസഭകള്‍ നിലനില്‍ക്കുമ്പോള്‍ അതെല്ലാം നിര്‍ജീവമാക്കി; കൂടെയുള്ളവനൊന്നും കാല്‍ക്കാശിനു കൊള്ളില്ലാത്ത എമ്പോക്കികളാതുകൊണ്ട് ഞാന്‍ തന്നെ നേരിട്ടിറങ്ങണം നാടു നന്നാക്കാനെന്നു പറയുമ്പോള്‍...ഈ ഭരണസംവിധാനം ജനങ്ങളെ സേവിക്കുന്നതില്‍ തികഞ്ഞ പരാജയമാണെന്നു തുറന്നു സമ്മതിക്കുന്നതിനു തുല്യമാണ്.. അങ്ങനെയെങ്കില്‍ കൂട്ടത്തിലുള്ള കാട്ടുകള്ളന്മാരെ ഒഴിവാക്കാനുള്ള ചങ്കൂറ്റമെങ്കിലും  കാണിക്കണം.. സ്വയം ആളാകാനുള്ള ഈ സാമ്പാര്‍ പരിപാടി നിറുത്തി ഭരണസംവിധാനങ്ങളെ പ്രവര്‍ത്തനസജ്ജമാക്കി അനൂകൂല്യങ്ങള്‍ താഴെത്തട്ടില്‍വരെ എത്തിക്കുന്നതിലാണ് ഒരു ഭരണാധികാരിയുടെ മിടുക്ക്.. ഇത്തരം സാമ്പാര്‍ പരിപാടികള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വിഷമങ്ങള്‍ മാത്രമാണ് ഉണ്ടാക്കുക.. നടക്കാന്‍ പറ്റാത്തവരും, ഇരിക്കാന്‍ പറ്റാത്തവരും,  ദീര്‍ഘനാളായി ഒരേകിടപ്പില്‍ കിടക്കുന്നവരും ചികല്സിക്കാന്‍ പണമില്ലാതെ കഷ്ടപ്പെടുന്നവരുമായ  രോഗികളെയെല്ലാം എന്‍റെ മുന്നിലേക്ക് ചുമന്നുകൊണ്ടുവരണമെന്ന നിബന്ധന, രോഗികളോടുള്ള അനുകമ്പയേക്കാള്‍  സ്വയം പുണ്യവാളനാണെന്ന വോട്ടു ബാങ്ക് രാഷ്ട്രിയമാണ് കാണിക്കുന്നത് ....
  സദാസമയവും കരിങ്കൊടിയുമായി നടക്കുന്നവരോട് ഒരു കാര്യം.. ഈ സാമ്പാര്‍ ലിസ്റ്റില്‍പ്പെടാത്ത നിരവധി രോഗികള്‍ ഇനിയും നമ്മുടെ നാട്ടിലുണ്ട്.. രാജാവിനു മുഖംകാണിക്കാന്‍ കഴിയാത്ത അവരെയും സമ്പര്‍ക്ക സ്ഥലത്തേയ്ക്ക് എത്തിക്കൂ.. രാജാവ്‌ നടന്നുപോകുന്ന വഴിവക്കിലെങ്കിലും അവരെയും കിടത്തൂ... ഒരുപക്ഷെ രാജാവിന്‍റെ ഒരു നോട്ടംമതി അവരും സുഖപ്പെടാന്‍... രാജാവ്‌ അവരെ ഉപേക്ഷിച്ചു പോവുകയാണെങ്കില്‍, അവരുടെ നിലവിളി കേള്‍ക്കുന്നില്ലെങ്കില്‍ നിങ്ങള്‍ അവരെ സഹായിക്കാന്‍ മുന്നോട്ടിറങ്ങൂ... വെറുതെ വെയിലത്തു കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലതാണത്..

 ജനത്തിന്‍റെ നികുതിപ്പണം സ്വന്തം വീട്ടില്‍നിന്നും കൊടുക്കുന്ന ഔദാര്യസഹായവിതരണംപോലെ നടത്തി പേരെടുക്കുന്നവരും; എന്തിനും ഏതിനും കോലേല്‍ കറുത്തതുണിയും ചുറ്റി ഇറങ്ങുന്നവരും ഇത്തരം ഷോ- കള്‍ നടത്തുന്നത്  ജനത്തിനുവേണ്ടിയല്ല; അധികാരം സംരക്ഷിക്കുന്നതിനുവേണ്ടി മാത്രം നടത്തുന്ന പിത്തലാട്ടങ്ങളാണെന്ന്‍ ഇവിടുത്തെ ആം ആദ്മികള്‍ മനസിലാക്കുന്നു..ഒരു ചൂല്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്; അതുമറക്കേണ്ട..

11 comments:

  1. രഞ്ജിത്December 18, 2013 at 9:09 AM

    ഒരിടത്ത് സഹായ വിതരണം മറുവശത്ത് കരിങ്കൊടി പ്രകടനം ... സഹായം കരിങ്കൊടി ഇതിങ്ങനെ ആവര്‍ത്തിച്ച്‌ കാണിക്കുക വയറു നിറയും ... എല്ലാം മയാവിലസങ്ങള്‍ ..ചൂലു തന്നെ ശരണം ..

    ReplyDelete
  2. കാലചക്രം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു!
    നല്ല കുറിപ്പ്
    ആശംസകള്‍

    ReplyDelete
    Replies
    1. കാലചക്രം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു! but ee chakram thirikkan chumathalapetta aalukal ee chakrathepatti marannukazhinjirikkunnu,,,namukku oru ormapeduthal aayikoode

      Delete
    2. Ellam athikarathinai samarangalum sambarkkavum ..selfish world bt ALL IS WELL

      Delete
  3. ELLAM ATHIKARATHINAI SABARKKVUM SAMARAVUM BT ALL IS WELL,PANDOK SAMARANGALK SWARTHA THALPARYANGAL ILLA INNU LAKSHYAM ATHIKARAM .ALL PARTIES DOING SAME LIKE THIS ,ATHIKARATHINUVEENDI ,NILA NILPINAI ,KOLAPATHAKAM AKRAMAM

    ReplyDelete
  4. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം ആവശ്യമാണ്.. സമരവും ആളാകാനുള്ള പരിപാടികളും കണ്ടു മടുത്തൂ ..ഒരു കേജരിവാളിനെ കേരളത്തിലും ആവശ്യമാണ്

    ReplyDelete
  5. മത്താപ്പ്December 18, 2013 at 1:41 PM

    പാവങ്ങള്‍ക്ക് പത്തുരൂപ കിട്ടുന്ന സംഭവമാണ് ഇടംകോല്‍ ഇടരുത്

    ReplyDelete
  6. എന്ത് പറയാനാണ്!
    രാഷ്ട്രീയതമ്പ്രാക്കന്മാരടെ ഓരോ കളികള്‍

    ReplyDelete
  7. രാജ ഭരണം തിരിച്ചു കൊണ്ട് വന്ന ചാണ്ടിച്ചൻ മഹാരാജാവ് നീണാൾ വാഴട്ടെ..

    ReplyDelete
  8. UDF ഉം LDF ഉം പരസ്പരം കരിവാരി തേക്കുനത് ചൂല് മുതലാകും

    ReplyDelete
  9. ഈ വിഷയത്തിന് ഇതിലും നല്ലൊരു തലക്കെട്ട്‌ വേറെയില്ല.. അഭിനന്ദനങ്ങള്‍

    ReplyDelete