**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, October 11, 2014

ബിലാവല്‍ തമിഴ്സിനിമയ്ക്ക് പഠിക്കുന്നു.


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
 കാണാന്‍ നല്ല മൊഞ്ചുള്ള ചെക്കനാണ് ; പക്ഷെ ചെറുപ്രായത്തില്‍ത്തന്നെ വട്ടായിപ്പോയാലെന്തു ചെയ്യാന്‍കഴിയും. ഇനി ഒരു വഴിയേയുള്ളു സംഗതി അധികം വയലന്റാകുന്നതിനുമുമ്പ് ചങ്ങലയ്ക്കിടുക. നിറുത്താതെ വീണ്ടും വിഡ്ഢിത്വം പറയുകയാണെങ്കില്‍ ഒന്നുകില്‍ എന്തെങ്കിലും മയക്കുമരുന്നു കൊടുത്തുമയക്കുക, അല്ലേല്‍ വായില്‍ നല്ല കോറത്തുണി തിരുകികയറ്റുക.. ആരാണ് മൊതലെന്നല്ലേ;  ഇമ്മടെ ബിലാവലാണ് താരം.. എന്നുവെച്ചാല്‍ നമ്മുടെ അയല്‍ക്കാരന്‍ ബിലാവല്‍ ഭൂട്ടോ. ആ ചെക്കന് എന്തെങ്കിലും ഉടനെ വേണ്ടിവരും. നടക്കാത്ത സ്വപ്നങ്ങള്‍ മലോകരോട് വലിയവായില്‍ വിളിച്ചുകൂവുകയെന്നത് സ്ഥിരം പരിപാടിയായാല്‍ സൂക്ഷിക്കണം സംഗതി ഭ്രാന്തിലേക്ക് മാറാം.  ‘കാശ്മീര്‍ പിടിച്ചെടുക്കും’ എന്നായിരുന്നു ആദ്യത്തെ ഗീര്‍വാണം, അതേതാണ്ട് അടക്കമായി.. ഇനിയിപ്പോ ‘ഞങ്ങള്‍ പലസ്തീന്‍കാരല്ല ശക്തിയായി തിരിച്ചടിക്കുമെന്നാണു’ പുതിയ വാണം.. അല്ലപ്പാ ഇങ്ങ പലസ്തീന്‍കാരാണന്നു ഇവിടിപ്പോ ആരാ പറഞ്ഞേ..?? ഇന്ത്യക്കാര്‍ പറഞ്ഞോ,,?? കേരളക്കാര്‍ പറഞ്ഞോ,,ഇല്ലല്ലോ ? നിങ്ങള്‍ക്ക് സ്വയം അങ്ങനെ തോന്നിയാല്‍ നമ്മളിപ്പോ എന്താ ചെയ്യുക..? എന്തേ ഈ ബിലാല്‍ ഇപ്പൊളിത്ര ചൂടാകാന്‍ കാരണം... അങ്ങേരുടെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ പിപ്പിള്‍ പാര്‍ട്ടിയുടെ വെബ്സൈറ്റ് ആരോ ഹാക്ക് ചെയ്തുപോലും. ചത്തത് കീചകനാണെങ്കില്‍ കൊന്നത് ഭീമന്‍ത്തന്നെ എന്നാണല്ലോ പ്രമാണം. ഈ പ്രമാണത്തില്‍ ബിലാവലും വിശ്വസിക്കുന്നു. ഇന്ത്യന്‍ ഹാക്കര്‍മ്മരാണ് അത് ചെയ്തതുപോലും... മേജര്‍ മഹാദേവന്‍റെ ആക്കൌണ്ട് ഏതോ സര്‍ക്കാര്‍ സൈറ്റാണെന്നുകരുതി കഴിഞ്ഞദിവസം പാക്‌ സൈബര്‍ വാരിയര്‍ എന്നൊരു കൂട്ടര്‍ ഹാക്ക് ചെയ്തിരുന്നു... പിറ്റേ ദിവസംതന്നെ പാക്‌ റെയില്‍വേയുടെ സൈറ്റും ഹക്കായി പോലും.. ഞമ്മളാണ് അത് ചെയ്തതെന്ന് മഹാദേവന്‍സ് ഫാന്‍സ്‌ പറഞ്ഞിരുന്നു... ശരിയാണോന്നു അറിയില്ല എങ്കിലും സംഗതി ഹക്കായി എന്നത് സത്യമാണ്... ഇനിയിപ്പോ ഹാക്ക് യുദ്ധം തന്നെയായിരിക്കും കാണേണ്ടി വരിക... നമ്മുടെ റെയില്‍വേയുടെയും, കെ.എസ്.ആര്‍.ടി. സി യുടെയും വെബ് ഹാക്ക് ചെയ്യാന്‍ ധൈര്യമുള്ള ഏതെങ്കിലും പാക്‌ ഹാക്കര്‍മ്മാരുണ്ടെങ്കില്‍ വെല്ലുവിളിക്കുന്നു... ഒന്നു ഹാക്ക് ചെയ്യ് കാണട്ടെ മിടുക്ക്. ഇതൊക്കെ മുന്‍കൂട്ടി കണ്ടതുകൊണ്ടാണ് നമ്മുടെ ഇമ്മാതിരി സൈറ്റെല്ലാം  ‘ഈ സേവനം താങ്കള്‍ക്ക് ലഭ്യമല്ല’ എന്ന മെസേജ് കാണിക്കാന്‍ വേണ്ടി മാത്രം വര്‍ക്ക് ചെയ്യുന്നത്...
  കേരളഅയല്‍പക്കമായ  മാഹിയിലൂടെ പോയിട്ടുള്ളവര്‍ക്കറിയാം അല്പനേരം അവിടെ ചിലവഴിച്ചാല്‍ ചില വിശേഷകാഴ്ചകള്‍ കാണാന്‍ കഴിയും.. കുറഞ്ഞ വിലയ്ക്ക് വാട്ടിസടിച്ച് കോണ്‍തെറ്റിയ പല സൈസു പാമ്പുകളെ അവിടെ നിര്‍ല്ലോഭം കാണാന്‍ കഴിയും.. മാഹിപ്പാലത്തിന്‍റെ കൈവരിയില്‍ പിടിച്ചുനിന്നുകൊണ്ട് മാഹിപുഴയേയും കടലിനേയും തെറി വിളിക്കുന്ന ചിലര്‍, റോഡുവക്കില്‍  കിറിയില്‍ പട്ടി മുള്ളിക്കിടക്കുന്ന ചിലര്‍ പട്ടികളെ വെല്ലുവിളിക്കുന്നു, ഫുട്ട്പത്തില്‍ ഇഴഞ്ഞുനടക്കുന്ന ചിലര്‍ കാല്‍നടയാത്രക്കാരെ വെല്ലുവിളിക്കുന്നു, ഇതിനൊന്നുമാകാതെ ഏതെങ്കിലും മൂലയില്‍ ഒടിഞ്ഞുമടങ്ങിക്കിടന്നുകൊണ്ട് വീട്ടുകാരെയും നാട്ടുകാരെയും വെല്ലുവിളിക്കുന്നു വേറെചിലര്‍,,,,, അക്കൂട്ടത്തിലെക്കിതാ പാക്കിസ്ഥാനില്‍ നിന്നും വേറൊരു ഇനംകൂടി;  ബിലാവില്‍ ഭൂട്ടോ,,, ആളു ബഹുകേമനാണ് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെയും പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയുടെയും ഏകമകന്‍ സര്‍വ്വോപരി പാക്കിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടിയുടെ ചെയര്‍മാന്‍..പ്രായം ഇരുപത്തിയാറ് വയസ്സ്; ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയുടെ കീഴിലുള്ള ക്രൈസ്റ്റ്ചര്ച്ച് കോളേജില്‍ നിന്നാണ് മെട്രിക്കുലേഷന്‍ പാസയതെന്നു പറയപ്പെടുന്നു.. പക്ഷെ നാട്ടിലെ പഴയ തൂത്തുവാരി കോളേജില്‍ പഠിച്ചതിന്‍റെ സ്റ്റാണ്ടേര്‍ട് പോലും കാണുന്നില്ല... മൊത്തത്തില്‍ ഒരു രാഹുല്‍ ബിംസി ലൈന്‍... ചുമ്മാ കേറിയങ്ങ്; പിടിക്കും, തിരിക്കും, അടിക്കും എന്നൊക്കെയാണ് പ്രസംഗിക്കുന്നത്... ഒരു കോളേജ് യൂണിയന്‍ ചെയര്‍മാനാകാനുള്ള യോഗ്യതയൊക്കെയുണ്ട് അത്രമാത്രം.. ചെറിയ പ്രായത്തിന്‍റെ വിവരക്കേട് ഉണ്ടാകുമെങ്കിലും ഇത്രയങ്ങു മന്ദബുദ്ധിയാകാമോ ബേനസീറിന്‍റെ മകന്‍..
  രണ്ടാംലോകമഹായുദ്ധത്തിനു ശേഷം ഒരു രാജ്യം മറ്റൊരു രാജ്യത്തിനു മുന്നില്‍ ആദ്യമായി ആയുധംവെച്ചു കീഴടങ്ങുന്നത്; ഈ ചെക്കന്‍റെ കൂട്ടര്‍ ഇന്ത്യയുടെ മുന്നിലാണ് അതെന്തേ ചെക്കന്‍ മറന്നുപോയോ... അന്നുകിട്ടിയ തല്ലിന്‍റെ ചൂട് തീര്‍ന്നെന്നു തോന്നുന്നു... അപ്പന്‍ വേണ്ട വേണ്ടായെന്നു വയ്ക്കുംതോറും മകന്‍ മേടിച്ചേ പോവുകയുള്ളൂവെന്നു വാശി പിടിച്ചാല്‍ എങ്ങനാ.. ഗ്രൌണ്ടില്‍ നാക്കുകൊണ്ട് ചെറ്റത്തരം വിളിച്ചുപറഞ്ഞ് ഒടുക്കം ബജിയുടെ തല്ലുവാങ്ങിപ്പൊട്ടിക്കരഞ്ഞ ശ്രീ ശാന്തനാണോ മകനേ നിന്‍റെ ഗുരു... ഇക്കാലമത്രെയും ചെറുതും വലുതുമായ നിരവധി അടിപിടികള്‍ നടന്നതിലൊക്കെയും കണക്കിന് തല്ലുവാങ്ങി തിരിച്ചുപോയ ചരിത്രമാണ്‌ മകനെ നിന്‍റെ മുത്തച്ഛന്‍മാര്‍ക്ക് പറയാനുള്ളത്... വീട്ടിന്നു ഇറങ്ങുന്നതിനു മുന്പ് ആരോടെങ്കിലും ചോദിക്കാമായിരുന്നു സ്വന്തം മടിശീലയില്‍   എന്തുണ്ടന്നു.. എറിഞ്ഞാല്‍ പൊട്ടാത്ത പഴയ പടക്കങ്ങളും കാക്കയെ വെടി വയ്ക്കുന്ന തോക്കുകളുമായി ഇന്ത്യയെ നേരിടാന്‍ വരുന്ന ചെക്കാ മടങ്ങിപ്പോ;;;;;; പോയി വീട്ടില്‍ ചെന്നു ചപ്പാത്തി പരത്താന്‍ പഠിക്കൂ..  വെറുതെ ഇരിക്കുമ്പോള്‍ ഇന്ത്യയുടെ ആയുധബലത്തിന്‍റെ കണക്കുകള്‍ വായിച്ചു പഠിക്കുക.....  ഈസമയത്ത് പാക്‌ രാഷ്ട്രിയത്തില്‍ വല്യ ഗതിയൊന്നുമില്ലാതെ ഉഴലുന്ന പി പി പി യെ ഇന്ത്യാ വിരുദ്ധതയുടെ പേരില്‍ ഒന്നു ഉഷാറാക്കുക; ഇതാണ് ചെക്കന്‍റെ മനസ്സിലിരിപ്പ്... എന്നാലും പാക്കിസ്ഥാനിലെ ഒരു പ്രധാനപാര്‍ട്ടിയുടെ ചെയര്‍മാന്‍ ഇതുപോലെ പക്വതയില്ലാതെ വിടുവായത്തം പറയുമ്പോള്‍ കഷ്ടമെന്നേ പറയാനുള്ളൂ.. വെല്ലുവിളികള്‍ നടത്തി അന്തരീക്ഷം വഷളാക്കുന്നതില്‍നിന്നും  ഇഷ്ടന്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു.. വള്ളി ട്രൌസറുമിട്ടു ഗോട്ടി കളിക്കേണ്ട പ്രായത്തില്‍ ഒരു മുന്‍നിര പാര്‍ട്ടിയുടെ ചെയര്‍മാര്‍ സ്ഥാനത്ത് ഇമ്മാതിരി വിവരദോഷികളെ അവരോധിച്ചാല്‍ നാട്ടുകാര്‍ക്കും, അയല്പക്കക്കാര്‍ക്കും  കിടക്കപ്പോരുതിയുണ്ടാവില്ല... കണ്ണില്‍ കാണുന്ന സകലതിനെയും വെല്ലുവിളിക്കുക, കിട്ടുന്ന തല്ലൊക്കെ മേടിക്കുക , അതിനുപുറമേ വഴിയേപോകുന്ന അടി ഇരന്നു വാങ്ങിക്കുകയും ചെയ്യുന്ന പഴയ കോമാളി കഥാപാത്രങ്ങള്‍ക്ക് ബിലാവല്‍ ജീവന്‍ കൊടുക്കുകയാണെന്നു തോന്നുന്നു.. ഏതായാലും കാണാന്‍ നല്ല മൊഞ്ചുള്ള സ്ഥിതിക്ക് വല്ല സിനിമയിലോ മറ്റോ അരകൈ നോക്കാമായിരുന്നില്ലേ.. മനസ്സിലെ ആഗ്രഹങ്ങള്‍ പൂവണിയാന്‍ നല്ലമാര്‍ഗ്ഗം സിനിമയാണ്. ധാരാളം ആരാധകരെയും കിട്ടും.. കുറേ രജനിമോഡല്‍  പടങ്ങളില്‍ അഭിനയിക്കുക.. നായകനായി ബിലാല്‍; എതിര്‍ഭാഗത്ത് ഇന്ത്യന്‍ പട്ടാളവും,,ഇന്ത്യന്‍ പട്ടാളത്തിന്‍റെ വെടിയുണ്ടകള്‍ കൈകൊണ്ടുപിടിച്ച് മാലകോര്‍ത്ത് കഴുത്തിലിടുക.. ഷെല്ലുകള്‍ നെഞ്ചുകൊണ്ട് തടഞ്ഞിട്ട് പൊട്ടിച്ചിരിക്കുക,  യുദ്ധവിമാനങ്ങള്‍ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തുക ..തുടങ്ങിയ ഗിമിക്കുകള്‍ അഭ്രപാളികളില്‍ നടത്തുകയാണെങ്കില്‍ ഇതില്‍ കൂടുതല്‍ ആരാധകരെ കിട്ടും... വെയിലത്തുകിടന്നു ഇങ്ങനെ തൊള്ളകീറുന്നതിലും ഭേദം അതാണ്... സിനിമയില്‍  ക്ലച്ചുപിടിച്ചാല്‍ പതിയെ പതിയെ രാഷ്ട്രിയത്തിലേക്ക് കടന്നാല്‍ കസേര ഉറപ്പാക്കാം... ഇതിനെക്കുറിച്ച്‌ പഠിക്കണമെന്നുണ്ടെങ്കില്‍ ഒരാഴ്ച അവധിയെടുത്ത് തമിഴ്നാട്ടിലേക്ക് പോയാല്‍ മതി..
 മോനെ ബിലാവലെ നിന്‍റെ ചെറുപ്പകാലം അമ്മ പറഞ്ഞത്  ഓര്‍മ്മയില്‍ വരുന്നു...  മോന്‍റെ കിടന്നുമുള്ളലോക്കെ മാറിയോ,എത്രയെത്രെ ബഡ്ഷീറ്റുകളാണ് നീ ഓരോ രാത്രിയും മുള്ളിനനച്ചിരുന്നത്‌, ഉറക്കത്തില്‍ സ്വപ്നം കണ്ടു നിലവിളിക്കുന്ന നിന്‍റെ സ്വഭാവം മാറിയോ, നട്ടപ്പാതിരയ്ക്ക് കിടക്കപ്പായയില്‍ നിന്നും എണിറ്റു നടക്കുകയും അയല്‍ക്കാരെ ചീത്ത വിളിക്കുകയും ചെയ്യുന്ന നിന്‍റെ പഴയ ആ അസുഖം ഇനിയും മാറിയില്ലേ. മൂത്രത്തില്‍ കുതിര്‍ത്ത അരിപൊടിച്ച് നിനക്ക് ഉണ്ടയുണ്ടാക്കി തന്നിട്ടും നിന്‍റെ രോഗം മാറിയില്ലേ,, എന്താണ് നിനക്ക് പറ്റിയത് ഏതെങ്കിലും റാലിക്ക് പോയപ്പോള്‍ പോലീസിന്റെ തല്ല്  തലമണ്ടയ്ക്ക് കിട്ടിയോ, അതോ എതിര്‍ പാര്‍ട്ടിക്കാരുടെ കല്ലേറില്‍ നിന്‍റെ ഉച്ചിയുടെ ബോള്‍ട്ട് ഇളകിയോ,, കാശ്മീര്‍ പിടിക്കും തിരിച്ചടിക്കും എന്നൊക്കെ ആളുകളുടെ മദ്ധ്യേ വിളിച്ചുപറയുമ്പോള്‍ നിന്‍റെ അഴിഞ്ഞുവീണ കൌപീനം മുറുക്കിയുടുത്തു ഓടാന്‍ റെഡിയായിക്കോ.. തീയ്യിലെക്ക് സ്വയം ചാടി ചാവുന്ന ഇയാംപാറ്റയാകാതെ തലകൊണ്ട് ചിന്തിക്കുന്ന മനുഷ്യനാകൂ മകനെ .
  ബിലാവലിന് ദേശസ്നേഹം വല്ലാതെ സ്ഖലിക്കുകയാണെങ്കില്‍ 1947,1965,1971,1999 കാലങ്ങളില്‍ മോന്‍റെ മുത്തച്ഛന്മാര്‍ ഇന്ത്യയുടെ കൈയ്യില്‍ നിന്നും ചൊള്ളൂകൊടുത്ത് ചുളമേടിച്ച സംഭവങ്ങള്‍ തലമൂത്ത ആരോടെങ്കിലും ചോദിച്ചാല്‍മതി.. വെറുതെ പിച്ചും പേയും പറഞ്ഞ് ഒടുവില്‍ ചന്തിക്ക് നല്ല പെടമേടിച്ച് നിക്കറില്‍തൂറി തിരിഞ്ഞോടാന്‍ നില്‍ക്കാതെ അവിടെ സ്വന്തം നാട്ടില്‍ എന്തെങ്കിലുമൊക്കെ കാണിച്ച് കഴിവ് തെളിയിക്കുക.. കണ്ടില്ലേ നാട്ടുകാരി മലാല യൂസഫ്‌ നോബല്‍ സമ്മാനമാണ് മേടിച്ചിരിക്കുന്നത്.. മോന്‍ അത്രയൊന്നും മേടിച്ചില്ലെങ്കിലും രണ്ടു കുപ്പിഗ്ലാസ്സെങ്കിലും സമ്മാനമായി മേടിക്കെണ്ടേ.. അമ്മയുടെ പേരിനെ നാറ്റിക്കരുത് പ്ലീസ്..

   

3 comments:

  1. വളരെ നന്നായിട്ടുണ്ട് സര്‍ .ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  2. ബിലാവലിന് വിരയുടെ അസുഖം ആണെന്നു തോന്നുന്നു

    ReplyDelete
  3. പാക്ക്സ്ഥാനിലെ രാഹുല്‍

    ReplyDelete