**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, March 20, 2014

നിങ്ങള്‍ നിക്കറൂരി പിയാനോവായിച്ചാല്‍; ഞങ്ങള്‍ തൊള്ളകീറി കൂവും.


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍  
 ഗ്രീസിലെ ഏതന്‍‌സ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ANT1  ചാനലിലെ Ellada Eheis Talents  എന്ന റിയാലിറ്റി ഷോയില്‍  രണ്ടു ചെറുപ്പക്കാര്‍ തങ്ങളുടെ കഴിവ് തെളിയിച്ചത് ലിംഗം ഉപയോഗിച്ച് പിയാനോ വയിച്ചുകൊണ്ടാണ്. പരിപാടി കണ്ട  ജനക്കൂട്ടം ആര്‍ത്തുചിരിച്ചു. വിധികര്‍ത്താക്കള്‍ അന്ധാളിച്ചിരുന്നുപോയി...  പ്രസ്തുത പിയാനോ വായന  ഷോ-യ്ക്ക് വേണ്ടി നടത്തിയതാണെങ്കിലും പിന്നീടവര്‍ക്ക് പുറത്തിറങ്ങാന്‍ വയ്യാത്ത സ്ഥിതിയായി... ആയകാലത്ത്  കേരളരാഷ്ട്രിയത്തില്‍ ഇതുപോലുള്ള ചില വീണവായനകള്‍  നടത്തിയിരുന്ന ചിലരൊക്കെ ഇപ്പോള്‍ തലയില്‍ മുണ്ടിട്ടു പൊതുജനത്തിനെതിരെ കേസുമായി നടക്കുകയാണ്... വാണകാലത്ത് അവിടവിടെ പോയിയിരുന്ന്‍ തിണ്ണനിരങ്ങിയ ദ്രെശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് പുറത്തുവരുന്നത് സ്വാഭാവികമാണ്. മണ്ടലത്തില്‍ ചെയ്ത ആയിരം കോടിയുടെ വികസനം മാത്രമല്ല കാച്ചിയ പാലിന്‍റെ കണക്കും, എസ് എം സും, റഷ്യന്‍ വിഷവും, ഇളനീരും, ചായകുടിക്കാന്‍ ക്ഷണിച്ചതുമൊക്കെ പുറത്തുവരുന്ന സമയം കൂടിയാണ് തിരഞ്ഞെടുപ്പ്... ചിരിക്കുന്ന മുഖത്തിന്‌ പിന്നിലെ വ്രണങ്ങളും പുറത്തുവരട്ടെ എന്നാലല്ലേ നേതാക്കളുടെ അസുഖത്തിനു മരുന്നുകൊടുക്കാന്‍ ജനങ്ങള്‍ക്കു കഴിയൂ..

 കൊടകര പേരാമംഗലം വീട്ടില്‍ കുട്ടമണി വീടില്ലാതെ ഈ ലോകത്തുനിന്നും യാത്രയായി...പത്രങ്ങള്‍ക്ക് ചെറിയൊരു കോളം ന്യൂസ്.. പേരിനുമുന്നില്‍ വെയ്ക്കാന്‍  ഒരു വീട്ടുപേരുണ്ടെങ്കിലും കുട്ടമണിക്ക് വീടുണ്ടായിരുന്നില്ലായെന്നതാണ് സത്യം... എങ്കിലും ആരോടും പരിഭവം പറഞ്ഞില്ല, തള്ളപ്പെട്ട നിവേദനങ്ങളുമായി എവിടെയും സമരം നടത്തിയില്ല.. പാവപ്പെട്ടവന്‍റെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്നു പറയുന്ന  ആരും കുട്ടമണിയെ തിരിഞ്ഞുനോക്കിയതുമില്ല.. വീടു പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ നല്കാമെന്നേറ്റ സഹായം പ്രതീക്ഷിച്ച്  ആകെയുണ്ടായിരുന്ന മൂന്നുസെന്റ്‌ സ്ഥലത്തെ വീടും പൊളിച്ചുമാറ്റി കാത്തിരുന്ന കുട്ടമണിക്ക്  ഒടുവില്‍ വീടിനുപകരം അന്തിയുറങ്ങാന്‍ സ്ഥലം തരമായത് പഞ്ചായത്തുവക വാട്ടര്‍ ടാങ്കിനു അടിയിലാണ്... കുട്ടമണിയെ കൂടാതെ വേറെ മൂന്നു അഗതികള്‍ക്കും വാട്ടര്‍ ടാങ്ക് തന്നെയായിരുന്നു അഭയസ്ഥാനം.. സമീപത്തെ കടത്തിണ്ണയില്‍ അന്തിയുറങ്ങിയിരുന്ന കുട്ടമണി മഴയെപ്പേടിച്ചാണ് തൂണില്‍ ഉയര്‍ന്നുനില്‍ക്കുന്ന വാട്ടര്‍ ടാങ്കിനടിയിലേക്ക്  താമസം മാറ്റിയത്... ഒരു ദിവസം തന്‍റെ സ്വന്തം വീട്ടില്‍ അന്തിയുറങ്ങാമെന്ന സ്വപ്നവുമായി ഉറങ്ങാന്‍കിടന്ന കുട്ടമണി ഉറക്കമുണരാതെ മരണത്തിന്‍റെ ലോകത്തേയ്ക്ക് നടന്നുകഴിഞ്ഞു.. അങ്ങനെ സര്‍ക്കാരിന്‍റെ വാഗ്ദാനവീടുംനോക്കി ഉണ്ടായിരുന്ന വീട് പൊളിച്ചുമാറ്റിയ കുട്ടമണി വീടില്ലാതെ വാട്ടര്‍ ടാങ്കിനടിയില്‍ കിടന്നു മരിച്ചു.. ഒടുവില്‍ നഗരസഭയുടെ ചൂളയില്‍ എരിഞ്ഞടങ്ങി... വോട്ടു തെണ്ടികള്‍ക്ക് ഒരു വോട്ടു പോയി എന്നതൊഴിച്ചാല്‍ ഇവിടെ ഒന്നും സംഭവിച്ചില്ല.... ഇങ്ങനെ എത്രയെത്ര ജന്മങ്ങള്‍ വഴിവക്കിലും കടത്തിണ്ണയിലും കിടന്നുമരിക്കുന്നു അതിലെന്തു കാര്യം എന്നുചോദിച്ചാല്‍ ഇതു തിരഞ്ഞെടുപ്പ് കാലമാണ്.. ജനത്തിനു കൊടുത്തുവെന്നുപറയുന്ന കോടികളുടെ കണക്കുകള്‍ പരസ്യപ്പെടുത്തുന്ന സമയമാണ് .നാട്ടിലാകെ വികസനം ഉണ്ടാക്കിയെന്നു അവകശപ്പെടുന്നതിനിടയില്‍ ഈ മരണത്തിനു പ്രസക്തിയുണ്ട്.... എവിടെയാണ് നിങ്ങള്‍ പറയുന്ന വികസനം... ഒരു നേരത്തെ ഭക്ഷണം കിട്ടാതെ, തല ചായ്ക്കാന്‍ ഇടമില്ലാത്ത ജനങ്ങള്‍ ഇവിടെ നരകിച്ചു മരിക്കുമ്പോള്‍ എവിടെയാണ് നിങ്ങള്‍ വികസനം ചുരത്തിയത്..  തന്‍റെ ഭരണകാലത്ത് വാരിക്കോരി നടത്തിയ വികസനങ്ങളുടെ കണക്കുപറഞ്ഞ് വോട്ട് തെണ്ടികള്‍  ഊരുച്ചുറ്റുന്ന സമയമാണിത്.. കാണാതായ മലേഷ്യന്‍വിമാനം എഴാം പേജിലുണ്ടെന്ന വെളിപ്പെടുത്തലുകള്‍ നടത്തുന്ന മഹാപത്രത്തെപ്പോലും ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്  കസേരമോഹികള്‍ അടിച്ചുവിടുന്നത്.. മണ്ഡലത്തില്‍; അയ്യായിരം കോടി വിതറിയെന്ന്‍ ഒരാള്, തിരുവനന്തപുരത്തു ഹൈക്കോടതിക്കൊരു ബഞ്ച് പണിയാന്‍ കൊടുത്തിട്ടുണ്ടെന്ന് മറ്റൊരാള്, തമിഴ്നാട്ടിലെ എക്സ്പ്രെസ്സ്-വെയുടെ ചിത്രം കാണിച്ചു അതു ഞാന്‍  ഉണ്ടാക്കിയതാണെന്ന് വേറൊരുത്തന്‍... ഇല്ലാത്ത കടല്‍ഭിത്തിക്ക് കോടികള്‍ വകയിരുത്തിയെന്നു വേറൊരാള്‍... അടുത്ത തവണ വയനാട്ടില്‍ ട്രെയിന്‍ വരുമെന്നു വേറൊരു പുരുഷു... ഇങ്ങനെ  നാട്ടില്‍വന്നിട്ടുള്ള സകല റോഡും, കലുങ്കും, പാലവും നാട്ടുകാര്‍ പിരിവെടുത്ത് ഉണ്ടാക്കിയ വെയിറ്റിംഗ്-ഷെഡ്‌ വരെ താന്‍ ഉണ്ടാക്കിയതാണെന്നാണ് സിറ്റിംഗ് സീറ്റുകാരുടെ അവകാശവാദം.. കോടികള്‍ വാരിവിതറിയിട്ടും മൂന്നുസെന്റുകാരന് തല ചായ്ക്കാന്‍ കൂരയില്ലാതെ വാട്ടര്‍ ടാങ്കിനു ചുവട്ടില്‍ അന്തിയുറങ്ങി അവിടെക്കിടന്നുക്കിടന്നു മരിക്കേണ്ടിവന്നെങ്കില്‍ ഈ പറയുന്ന  വികസനം ആരുടെ ആമാശയത്തിലാണ് നടന്നത് പറയൂ,,,,,,,,,,,,,,,,,,,
     യുവരക്തങ്ങള്‍ക്ക് മുന്‍ഗണന നല്ക്കുമെന്നു പറയുമ്പോള്‍ സ്ഥാനാര്‍ഥികള്‍ ഭൂരിഭാഗവും പടുകിളവന്മാര്‍.. പെണ്ണുപിടിയും പാലുകാച്ചാലും വികസനമായി കൊണ്ടുനടക്കുന്ന മാന്യന്മാരല്ലാതെ ആണായിപ്പിറന്ന ഒരുത്തനുമില്ലേ അങ്കത്തിനിറങ്ങാന്‍.... എഴുന്നേറ്റ് നടക്കാന്‍ നാലാളുടെ സഹായംവേണ്ട നിത്യരോഗിയും പടുകിളവനുമല്ലാതെ വേറെ ചേകൊന്മാര്‍ ആരുമില്ലേ നിങ്ങളുടെ കളരിയില് അങ്കത്തിനിറങ്ങാന്‍ .... കട്ടിലില്‍ക്കിടത്തി ചുമന്ന്‍ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ വീടുവീടാന്തരം  എത്തിക്കുന്ന കാഴ്ച നയനാന്ദകരം തന്നെ.. ഇക്കാലമെത്രെയും നാട്ടില്‍ വികസനവും, രാഷ്ട്രിയ ഉദ്ദാരണവും, പ്രബുദ്ധതയും വളര്‍ത്തിയിട്ടും സ്വന്തം കൂട്ടത്തില്‍നിന്നും സ്ഥാനാര്‍ഥിയായി നിറുത്താന്‍ കൊള്ളാവുന്ന ഒരെണ്ണത്തിനെപ്പോലും വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയാത്ത മറൊരുകൂട്ടര്‍ സിനിമാക്കാരനെയും വിദ്യാഭ്യാസക്കച്ചവടക്കരെനെയും സ്ഥാനാര്‍ഥിയാക്കുന്നു.. ആര്‍ക്ക് വേണ്ടിയെന്നു ചോദിച്ചാല്‍  പാവം ജനത്തിനുവേണ്ടിയെന്നുത്തരം.. സ്വയാശ്രയ കോളേജ് സമരത്തില്‍ കുട്ടിനേതാക്കള്‍ക്ക് തൂറൂവോളം തല്ലു വാങ്ങിക്കൊടുത്ത കോളേജ് മുതലാളിയെ വലിയനേതാക്കള്‍ സ്ഥാനാര്‍ഥിയാക്കുന്നു.. തല്ലുവാങ്ങിത്തന്ന മുതലാളിക്ക് ജയ്‌ വിളിക്കാന്‍ വിധിക്കപ്പെട്ട ധീഷണയുവത്വം... ഇന്ത്യകണ്ട ഏറ്റവും ദൂര്‍ത്തയായ രാഷ്ട്രപതിയുടെ കണക്കപ്പിള്ളയും ഇന്ത്യയിലെ ഏറ്റവും വലിയ ഫാസ്സിസ്റ്റ് മുതലാളിയുടെ മാനസപുത്രനുമായ ബ്യൂറോക്രാറ്റിനെയാണ്  തികഞ്ഞ മതേതരവാദികളും അഴിമതിരഹിതരുമായ ഒരുപക്ഷം;  ഏറണാകുളം സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത് ... ഇതാണപ്പാ പുതിയ വൈരുദ്ധ്യാത്മക ഭൌതികവാദം.. സമ്മതിക്കാതെ വയ്യ,,, മറ്റവന്‍ അങ്ങനെ ചെയ്തില്ലേ അതുകൊണ്ട് ഞാന്‍ ചെയ്താല്‍ എന്താ കുഴപ്പം എന്നാണ് മറുചോദ്യം .. ചുരുക്കത്തില്‍ മറ്റവനും ഞാനും ഒരേ കണ്ടത്തില്‍ പൂട്ടുന്ന അലവലാതികള്‍ത്തന്നെയാണെന്നുള്ള സമ്മതിക്കലാണിത്.. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് നമുക്ക് ഒരു മാറ്റാം ആഗ്രഹിച്ചുകൂടാ..?/
  സ്ഥാനാര്‍ഥികളുടെ സ്വത്തുവിവരമാണ് ഏറെ രസകരം.. ജനിച്ചപ്പോള്‍ മുതല്‍ എം പി യായി കടിച്ചു തൂങ്ങിയവന്‍വരെ കമ്മിഷന് മുന്നില്‍ സമര്‍പ്പിച്ച കണക്കുകള്‍ പരിശോധിച്ചാല്‍ ഇവരേയൊക്കെ ഇനിയും ബി പി എല്‍ ആക്കേണ്ടിവരും.. പലരുടെ കൈയ്യിലും ആകെയുള്ളത് അന്‍പതിനയിരത്തില്‍ താഴെ രൂപമാത്രം.. കൊടികുത്തിയ വയനാടന്‍ ജന്മിയും പാലക്കാടന്‍ സ്ഥാനാര്‍ഥിയുമായ കുമാരന്‌ ആകെയുള്ളത് വെറും നാല്‍പതുകോടി മാത്രം... അമ്പതുകോടി കൊടുത്താല്‍ ഉള്ളതൊക്കെ ഇങ്ങു എഴുതി തരുമോപോലും.. പാവങ്ങളുടെ പട്ടിണിമാറ്റാന്‍ ഭക്ഷ്യസുരക്ഷാ ബില്ല് ഉണ്ടാക്കിയ ഏറണാകുളത്തിന്‍റെ കൊച്ചുമുതലാളിക്ക് ആകെയുള്ളത് ഒന്നേകാല്‍ കോടിയുടെ സ്വത്താണ്.. അപ്പന്‍റെ ചന്തിയിലെ തഴമ്പിന്‍റെ ബലത്തില്‍  എം പി യായ കോട്ടയംകാരന് കയ്യിലുള്ളത് വെറുമൊരു ഒന്നരലക്ഷം വിലയുള്ള ഒരു പാട്ടക്കാറുമാത്രം... സീറ്റിനുവേണ്ടി മാത്രം ഇപ്പറത്തുനിന്നു അപ്പുറത്തുചാടിയ കൊല്ലത്തെ ആദര്‍ശധീരന്‍റെ ആസ്തി വെറും ഒന്നേകാല്‍ കോടി മാത്രം.. പാലുകാച്ചല്‍ വീരന് കയ്യിലുള്ളത് വെറും ഇരുപതിനായിരം രൂപ മാത്രം.. അനന്തപുരിയിലെ വികസനവീരന് വെറും ഇരുപത്തിമൂന്നു കോടിയുടെ ആസ്തിയാണുള്ളത്... വടക്കുള്ള ഏഭ്യന്തരസഹയ്ക്കും കോടികള്‍ക്ക് മുകളിലാണ് ആസ്തി പറഞ്ഞിരിക്കുന്നത്.. മറ്റ് മാന്യന്മാരുടെ കണക്കുകള്‍ പിറകെ വരുന്നതേയുള്ളൂ.. ജനസേവനം വെറും നഷ്ടക്കച്ചവടം മാത്രമാണെന്നതിനു ഇനിയെന്തു തെളിവുവേണം... നമ്മളൊക്കെ ഇവിടെ അഞ്ഞൂറിന്‍റെ നോട്ടു പോക്കറ്റിലിട്ടു നടക്കുമ്പോള്‍ വെറും കോടികള്‍ മാത്രമാണ് ഈ പാവങ്ങളുടെ കൈയ്യിലുള്ളത്..
 കള്ളന്‍റെ കുമ്പസാരം പോലെയാണ് ഇവരുടെയൊക്കെ സ്വത്തു വിവരങ്ങള്‍.. കള്ളന്‍ ഇങ്ങനെ കുമ്പസരിച്ചു
അച്ചോ ഞാന്‍ ഒരു മരക്കുറ്റി മോഷ്ടിച്ചു......
വെറും മരക്കുറ്റി...???? അല്ലച്ചോ ,, 
പിന്നെ..???  അതില്‍ ഒരു കയര്‍ കെട്ടിയിരുന്നു..  അതുമാത്രമോ..???. അല്ലച്ചോ ,,
പിന്നെ..??? കയറിന്‍റെ അറ്റത്ത്‌ ഒരു പശു ഉണ്ടായിരുന്നു.. അതുമാത്രം..?? ,,അല്ലച്ചോ....
പിന്നെ?? കൂട്ടത്തില്‍ അതിന്‍റെ കിടാവും ഉണ്ടായിരുന്നു..
ഇതുപോലെയാണ് നേതാക്കളുടെ സ്വത്തു വെളിപ്പെടുത്തല്‍..കുറ്റിയുടെ വിവരമാണ് പൊതുജനം അറിയുന്നത്... അതു മഞ്ഞുമലയുടെ അറ്റം മാത്രമാണ്... തിരഞ്ഞെടുപ്പ് കമ്മിഷനും അതുമതി..
 സ്വന്തമുള്ള മൂന്നുസെന്റ്‌ സ്ഥലത്തു തലചായ്ക്കാന്‍  ചെറിയൊരു കൂരെയെന്ന സ്വപ്നം നടപ്പിലാക്കാന്‍ കഴിയാതെ, വാട്ടര്‍ ടാങ്കിനു കീഴില്‍ അന്തിയുറങ്ങി മരണത്തിലേക്ക് നടന്നുപോയ കുട്ടമണിയെ നോക്കി; കോടികളുടെ കണക്കുപറഞ്ഞ് വെളുക്കെ ചിരിച്ചുകൊണ്ട് വോട്ടു തെണ്ടിവരുന്ന എമ്പോക്കികളെ എന്തുചെയ്യണം.. കേരളത്തില്‍ ഉടനീളം ഭൂസ്വത്തുകള്‍, നഗരങ്ങളുടെ കണ്ണായ ഭാഗങ്ങളില്‍ സ്ഥലവും ഫ്ലാറ്റുകളും, ഭര്‍ത്താവിനും ഭാര്യയ്ക്കും ആഡംബരവാഹനങ്ങള്‍,  അലമാരയില്‍ കിലോകണക്കിനു സ്വര്‍ണ്ണം, ബാങ്കുകളില്‍ കോടികളുടെ കള്ളപ്പണ നിക്ഷേപം, വിദേശത്തും സ്വദേശത്തും വന്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മക്കള്‍,.. ഇതിനൊക്കെ പുറമേ സര്‍ക്കാര്‍ ചിലവില്‍ അടിച്ചെടുക്കുന്ന ആനുകൂല്യങ്ങള്‍ വേറെ.. കേറിക്കിടക്കാന്‍ ഒരു ചെറിയ കൂരപോലുമില്ലാതെ വഴിയോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്ന ആശകളും സ്വപ്നങ്ങളും നഷ്ടപ്പെട്ടു കഴിയുന്ന ആയിരങ്ങളെ വിറ്റുകാശാക്കിക്കൊണ്ട് ഭൂമിയില്‍ സ്വര്‍ഗ്ഗം പണിത് സ്വയം തിന്നുകൊഴുക്കുന്ന ഇത്തരം മാടമ്പി പ്രഭുക്കളെ എങ്ങനെയാണ് ജനപ്രതിനിധികള്‍ എന്നു വിളിക്കുന്നത്‌..  ‘നാഷണല്‍ ഇലക്ഷന്‍ വാച്ച്’ ,’ ‘അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്‌ ഫോറം’ തുടങ്ങിയ സംഘടനകളുടെ കണക്കുപ്രകാരം  പ്രമുഖ രാഷ്ട്രിയപാര്‍ട്ടികളുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ മുപ്പതുശതമാനത്തില്‍ അധികം സ്ഥാനാര്‍ഥികളും കൊലപാതകം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, ചട്ടലംഘനം തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.. സംശുദ്ധഭരണം ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുമ്പോള്‍ പിന്നാമ്പുറ കഥകള്‍ ഇതൊക്കെയാണ്... തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികള്‍ക്ക് പല്ലുതേയ്ക്കാന്‍ ടൂത്ത്‌പേസ്റ്റ്‌ കമ്പനികള്‍ പ്രത്യേക ടൂത്ത്‌പേസ്റ്റ്‌ ഉണ്ടാക്കി കൊടുക്കുന്നതിനാല്‍ ജനത്തിനു നല്ല തിളങ്ങുന്ന ചിരി ഫ്രീയായി കിട്ടുമെന്നതൊഴിച്ചാല്‍ വേറൊന്നും പ്രതീക്ഷിക്കേണ്ട...

   പാലുകാച്ചാലും, എസ് എം സും, റഷ്യന്‍ വിഷവും, മസ്ക്കറ്റ്ഹോട്ടലുമൊക്കെ തരംഗമായി വിലസുമ്പോള്‍.. ഒരു കാര്യം ഉറപ്പാണ് നിങ്ങള്‍ ലിംഗം കൊണ്ട് പിയാനോ വായിച്ചാല്‍ ഞങ്ങള്‍ തൊള്ളകീറി കൂവും... മിക്കവാറും ബട്ടണ്‍ മാറ്റി ഞെക്കുകയും ചെയ്യും... എല്ലാ വൃത്തികേടുകള്‍ക്കും  കൈയ്യടിച്ചു നിങ്ങളുടെ പിന്നിലെ നടക്കണമെന്ന് പറഞ്ഞാല്‍ നടക്കില്ല നേതാക്കളെ... വോട്ടുചെയ്തു ജയിപ്പിച്ചുവിട്ടാല്‍ അഞ്ചുവര്‍ഷം രാജാവ് ചമഞ്ഞ് ജനത്തിനുനേരെ മുണ്ടുപൊക്കി കാണിക്കുന്ന രീതി ഇനിയുള്ള കാലം വകവെച്ചുതരാന്‍ ബുദ്ധിമുട്ടാണ്...........  

8 comments:

  1. രഞ്ജിത്March 20, 2014 at 8:38 AM

    അറിയാതെ വീണ വായിച്ചവര്‍ എല്ലാം ഇപ്പോള്‍ കമ്പി പൊട്ടിയ അവസ്ഥയിലാണ് ...

    ReplyDelete
  2. ആര്‍ക്കും ഒന്നും മനസിലാവില്ല എന്നാല്‍ എല്ലാവര്ക്കും എല്ലാം മനസിലാകും ..തിരഞ്ഞെടുപ്പ് നിയമം ഇവിടെയും ബാധകമായി എന്നു തോന്നുന്നു... നന്നായി പറഞ്ഞിരിക്കുന്നു ആശംസകള്‍

    ReplyDelete
  3. നന്നായി എഴുതി..........
    ആശംസകള്‍

    ReplyDelete
  4. kutta maniyonnum ividarkkum prashnamalla valla sarithayo shaluvo rodil irangatte appo kaanam trafic block

    ReplyDelete
  5. മുളക് കലക്കിയ വെള്ളം റെഡി ആക്കി വെക്കണം, ഈ ഏഭ്യന്മാര്‍ വോട്ടെന്നും പറഞ്ഞു ഇളിച്ചോണ്ട്‌ വരുമ്പോള്‍ മുഖത്തൊഴിക്കണം. ഒരു സമകാലീന പ്രശ്നത്തെ വളരെ നല്ല രീതിയില്‍ എഴുതിയ തുളസിക്കുട്ടന് അഭിനന്ദനം...

    ReplyDelete
  6. റിയാലിറ്റഷോകള്‍ ഉള്‍പ്പെടെയുള്ള മാദ്ധ്യമ ആഭാസ പരിപാടികള്‍ വിശ്വസമൂഹത്തില്‍ പ്രചരിപ്പിക്കുന്ന അശ്ലീല സംസ്‌കാരം എല്ലായിടങ്ങളേയും മലീമസമാക്കുന്നു....ഇതാണ് യഥാര്‍ത്ഥ ഗ്ലോബലൈസേഷന്‍..Globalisation of Immorality. Unless a global move against this evil is held, it would spoil the universal society.

    ReplyDelete
  7. ഒരുപാട് നീണ്ടുപോയതുകൊണ്ട് മുഴുവൻ വായിച്ചില്ല. എങ്കിലും പറയാം...
    റിയാലിറ്റി ഷോപോലെ തമാശകാണിക്കാനുള്ളതല്ല ജനാധിപത്യം. എന്നുമാത്രം പറഞ്ഞ് നിർത്തുന്നു.
    ആശംസകൾ...

    ReplyDelete
  8. നല്ലതെന്ന് പറയാന്‍ ഒരുത്തന്‍ പോലുമില്ല!!

    ReplyDelete