**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, July 26, 2012

നേതാക്കള്‍ മറന്നാലുംജനങ്ങള്‍മറക്കില്ല ക്യാപ്റ്റനെ.........

 

       തിളയ്ക്കുന്ന ഇന്ത്യന്‍ യുവത്വത്തിന്‍റെ  ഞരമ്പുകളില് രാജ്യസ്നേഹത്തിന്‍റെ കൊടുങ്കാറ്റുയര്‍ത്തി ബ്രിട്ടീഷ്‌കാരന്‍റെ തോക്കിനെ; നേര്‍ക്ക്‌നേരെ നേരിട്ട നേതാജി സുഭാഷ്ചന്ദ്രബോസിനെ സ്മരിച്ചുകൊണ്ട്.ഇന്ത്യന്‍ സ്ത്രിത്വത്തിന്‍റെ  ജ്വലിക്കുന്ന ഓര്‍മ്മയായ "ഝാന്‍സിറാണി റജിമെന്റി"ന്റെ നായികയായ; ധീരവനിത ക്യാപ്റ്റന്‍  ലക്ഷ്മിയ്ക്ക് പ്രണാമം...............

പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും മലയാളിയുമായ , "ഝാന്‍സിറാണി റജിമെന്റി"ന്റെ നായികയും, ആസാദ് ഹിന്ദ് ഗവണ്‍മെണ്ടിലെ വനിതാക്ഷേമ മന്ത്രിയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയുടെ അന്ത്യ കര്‍മ്മങ്ങളില്‍ കേന്ദ്രത്തെയും കേരളത്തെയും പ്രതിനിധികരിച്ച് ആരും പങ്കെടുത്തില്ല.


    കേന്ദ്രത്തിലെയും കേരളത്തിലെയും നാണംകെട്ട ഭരണകര്‍ത്താക്കളെ  നിങ്ങള്‍ എന്തിനു ഞങ്ങളെ ഭരിക്കുന്നു.?? നിങ്ങള്‍ ഞങ്ങളുടെ നേതാക്കള്‍ ആണന്നു പറയാന്‍ ഞങ്ങള്‍ക്ക് ലജ്ജതോന്നുന്നു. മാതൃരാജ്യത്തിന്‍റെ  മോചനത്തിന് വേണ്ടി ചോരയും നീരും ഒഴുക്കി,അവസാന ശ്വാസം വരെ ആരുടെയും തിണ്ണനേരങ്ങാന്‍ നടക്കാതെ ജനങ്ങള്‍ക്ക്‌ വേണ്ടി ജിവിച്ച ക്യാപ്ടന്‍ ലക്ഷ്മി അന്തരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടിയെങ്കിലും നിങ്ങള്‍ക്ക്‌ അവിടെ ഒന്ന് പോകാമായിരുന്നു.  മഴക്കാലമായത്കൊണ്ട് എണ്ണ പ്പാത്തിയില്‍കിടന്നു ഞങ്ങളുടെ കാശുകൊണ്ട് ഉഴിച്ചിലും, പിഴിച്ചിലും നടത്തുകയായിരുന്നു വെങ്കില്‍ ; വഴിചിലവിനു കാശ് കൊടുത്ത് നിങ്ങളുടെ കഞ്ഞി വെപ്പുകാരനെയെങ്കിലും  ഒരു റീത്തും കൊടുത്ത് വിടാമായിരുന്നു. എങ്കില്‍ ഞങ്ങള്‍ സഹിച്ചേനെ.തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള കക്കൂസിനുവരെ തറക്കല്ലിടാന്‍  ഓടി നടക്കുന്ന മന്ത്രി പൂവംഗന്‍മ്മാരെ നിങ്ങള്‍ക്ക് അറിയാമോ..? ഈ ക്യാപ്റ്റനെ.   കൊടിവച്ച കാറില്‍ പറന്നു നടക്കുമ്പോള്‍;നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യത്തിനു   പിന്നില്‍ ഒരു പാട് ജീവിതങ്ങളുടെ ചോരയും വിയര്‍പ്പും  ഉണ്ട് എന്ന് ഓര്‍ക്കണം. അവരെ മറക്കുന്നത് എന്ത് “ തരം “ ആണെന്നു  പ്രത്യേകം പറയണോ.

  ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ  ജ്വലിക്കുന്ന പ്രതികമായിരുന്ന ക്യാപ്റ്റന്‍ലക്ഷ്മി ഒരു കേരളിയ... ആയിരുന്നത്തില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു.  ശത്രുക്കളില്‍ നിന്ന് നാടിനെ  രക്ഷിക്കാന്‍ ജീവത്യാഗംചെയ്താ കാര്‍ഗില്‍ യുദ്ധവീരന്മ്മാരെ,. അതിര്‍ത്തിയില്‍ ഞങ്ങള്‍ക്ക് വേണ്ടി ജിവിതം ഉഴിഞ്ഞു വച്ചവരെ..... നമ്മുടെ നേതാക്കള്‍ എന്ന് പറഞ്ഞു നമ്മളെ പറ്റിച്ചു ജീവിക്കുന്നവര്‍ നിങ്ങളെ മറന്നാലും ഞങ്ങള്‍ നിങ്ങളെ സ്മരിക്കും. വിളിച്ച് പറയാന്‍ ഞങ്ങള്‍ക്ക് മൈക്പെര്‍മിറ്റ്‌ ഇല്ല. കണ്ണീര്‍ഷോകള്‍ അവതരിപ്പിക്കാന്‍  ചാനലുകളില്ല. മുതലകണ്ണിരില്‍ ചാലിച്ച് എട്ടുകോളം ഗീര്‍വാണം എഴുതാന്‍ സ്വന്തമായി പത്രവുമില്ല. എങ്കിലും ഞങ്ങളുടെ ചിന്തകളില്‍, വികാരങ്ങളില്‍, വിചാരങ്ങളില്‍ നിങ്ങളുടെ ധീരത എന്നും നിറഞ്ഞു നില്‍ക്കും.
   ആന ചത്താല്‍ അതിനുവരെ!!!!!! ഔദ്യോഗിക ബഹുമതികളോടെ അടക്കു നടത്തുന്ന നമ്മുടെ നാട്ടില്‍ ഒരു മുന്‍നിര സ്വാതന്ത്ര്യസമരപോരളിയുടെ മരണത്തില്‍ അനുശോചനം അറിയിക്കാനുള്ള സാമാന്യബോധം എങ്കിലും;  നമ്മുടെ ഗവേന്മേണ്ട്  കാണിക്കണമായിരുന്നു. ഇത്തിരി പോന്ന നാട്ടില്‍ ഓലപ്പടക്കം പൊട്ടിയാല്‍പ്പോലും ബോംബാണന്നു പറഞ്ഞു ഹര്‍ത്താല്‍ നടത്തി, വഴിയോരത്ത്‌ പന്തല്‍ കെട്ടി നിരാഹാരം കിടക്കുന്നവരെ നിങ്ങള്‍ ശരിക്കുള്ള തോക്ക് കണ്ടിട്ടുണ്ടോ??? ബോംബ്‌ കണ്ടിട്ടുണ്ടോ????  .മാതൃരാജ്യത്തിനു വേണ്ടി ഇന്നേ വരെ ഒരു തുള്ളി വിയര്‍പ്പ് ഒഴുക്കിയിട്ടോണ്ടോ????.  നിയമസഭയിലും.പാര്‍ലമെന്റ്‌ലും പോയി ഉറങ്ങി., ബത്തയും വാങ്ങി നടക്കുന്നവരെ.....സമയം കിട്ടിയാല്‍ ക്യാപ്റ്റന്‍ലക്ഷ്മിയെക്കുറിച്ച് ഒന്ന് അറിയാന്‍ ശ്രമിക്കുക. അതിനു നിങ്ങള്ക്ക് ചര്ത്രം വല്ലതും അറിയാമോ അല്ലേ...!!!!!! . സമുദായ കണക്ക്‌ പ്രകാരവും,ജാതി,മത അനുപാതത്തിലും,അപ്പന്‍ ചത്ത വകയിലും അധികാരംകിട്ടുമ്പോള്‍ എന്തിനു ചരിത്രം പഠിക്കണം.അതിനു തലയ്ക്കുമുകളില്‍  ഉള്ളവന്‍റെ  തലയ്ക്കു താഴോട്ടു തിരുമ്മന്‍ പഠിച്ചാല്‍ പോരെ...... എങ്കിലും ചരിത്രത്തില്‍ നിന്ന് കുറച്ച്........
      1914 ഒക്ടോബര്‍ 24നായിരുന്നു ലക്ഷ്മിയുടെ ജനനം.ഡോക്ടറാകാനായിരുന്നു ലക്ഷ്മിയുടെ ആഗ്രഹം. മദ്രാസ് മെഡിക്കല്‍ കോളജില്‍നിന്ന് സമ്പാദിച്ച മെഡിക്കല്‍ ബിരുദവുമായി 1940ല്‍ സിംഗപ്പൂരിലെത്തിയ ലക്ഷ്മി പാവപ്പെട്ട ഇന്ത്യന്‍ തൊഴിലാളികള്‍ക്കുവേണ്ടി ഒരു ക്ളിനിക് ആരംഭിച്ചു. അവിടെവെച്ചാണ് ഇന്ത്യ ഇന്‍ഡിപെന്‍ഡന്‍സ് ലീഗുമായി ബന്ധപ്പെട്ടത്.1943 ജൂലൈ നാലിന് ഐഎന്‍എയെ നയിക്കാന്‍ ബര്‍ലിനില്‍നിന്ന് ടോക്യോ വഴി സുഭാഷ്ചന്ദ്രബോസ് സിംഗപ്പൂരിലെത്തി. ജൂലൈ അഞ്ചിന് ഐഎന്‍എയിലെ വനിതാവിഭാഗമായ ഝാന്‍സിറാണി റജിമെന്റിനെ നയിക്കാന്‍ പ്രാപ്തയായ വനിത ആരെന്ന നേതാജിയുടെ ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ കിട്ടിയുള്ളൂ.അങ്ങനെ ഡോക്റ്റര്‍ആയ ലക്ഷ്മി  ക്ലിനിക് അടച്ചുപൂട്ടി "ഝാന്‍സിറാണി റജിമെന്റി"ന്റെ നായികയായി. 1943 ഒക്ടോബര്‍ 21ന് ആസാദ് ഹിന്ദ് ഗവണ്‍മെന്റ് രൂപീകരിച്ചപ്പോള്‍ ലക്ഷ്മി വനിതാക്ഷേമ മന്ത്രിയായി. ഝാന്‍സിയിലെ റാണിയെ അനുസ്മരിപ്പിച്ച പ്രകടനമാണ് അവര്‍ യുദ്ധമുന്നണിയില്‍ നടത്തിയത്. നിരവധി ഐ.എന്‍.എ സൈനികരെ രക്ഷിക്കാന്‍ ആ ധീരവനിതക്കു കഴിഞ്ഞു. പക്ഷേ, ഒടുവില്‍ ലക്ഷ്മി പിടിക്കപ്പെട്ടു.
തടവുകാരിയായി ഇന്ത്യയില്‍ എത്തിക്കപ്പെട്ട ലക്ഷ്മി ഇന്ത്യന്‍ മനസ്സുകളില്‍ ധീരതയുടെ പ്രതീകമായി. ലക്ഷ്മിയുടെ തടവിലെ ശക്തി തിരിച്ചറിഞ്ഞ ബ്രിട്ടീഷ് സര്‍ക്കാര്‍ അവരെ മോചിപ്പിച്ചു. 1947 മാര്‍ച്ചില്‍ ലാഹോറില്‍വച്ച് പ്രേംകുമാര്‍ സൈഗാളും ലക്ഷ്മിയും വിവാഹിതരായി. തുടര്‍ന്ന് ഇരുവരും കാണ്‍പൂരില്‍ സ്ഥിരതാമസമാക്കി. വിഭജനത്തെ തുടര്‍ന്ന് കാണ്‍പൂരിലെത്തിയ അഭയാര്‍ഥികള്‍ക്കുവേണ്ടിയായി ലക്ഷ്മിയുടെ പിന്നീടുള്ള പ്രവര്‍ത്തനം. കാണ്‍പൂരില്‍ മുസ്ലീങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ഏക ഡോക്ടറായിരുന്നു അക്കാലത്ത് ലക്ഷ്മി.
വനിതകള്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനുറച്ച ലക്ഷ്മി എഴുപതുകളുടെ ആരംഭത്തില്‍ കൊല്‍ക്കത്തയിലെത്തി. ബംഗ്ളാദേശില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കിടയിലായിരുന്നു പ്രവര്‍ത്തനം. 1984ല്‍ ഇന്ദിര ഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് കാണ്‍പൂരില്‍ സിഖുകാരെ ആക്രമിക്കാന്‍ നടത്തിയ ശ്രമങ്ങളെ അവര്‍ തെരുവിലിറങ്ങിനിന്ന് തടഞ്ഞു.

  ലക്ഷ്മിയെ മറന്ന കേരളത്തിലെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍ ഒന്ന് പറഞ്ഞാല്‍  കൊള്ളാം.നിങ്ങളുടെ ജീവിച്ചിരിക്കുന്ന ഏതു നേതാക്കള്‍ക്കുണ്ട് ഈ സമര പാരമ്പര്യവും,നേതൃത്വഗുണവും,ത്യാഗ സന്നദ്ധതയും.ഒരു രാജ്യത്തിന്‍റെ നേതൃത്വം എന്നാല്‍ ആ രാജ്യത്തെ ജനങ്ങളെ പ്രതിനിധികരിക്കുന്നത് ആയിരിക്കണം.തിരഞ്ഞെടുപ്പ് കഴിഞു അധിക്കാരത്തില്‍ വന്നാല്‍ ആദ്യ കടപ്പാട് ജനങ്ങളോട് ആയിരിക്കണം.രാഷ്ട്രസ്വാതന്ത്ര്യത്തിനു വേണ്ടി  ജീവിതം മാറ്റിവെച്ചവരെ;  കേവല രാഷ്ട്രീയത്തിന്‍റെ പേരില്‍; നിങ്ങള്‍ മറന്നാല്‍ ജനഹൃദയങ്ങളില്‍ നിന്ന് ഒരായിരം മുദ്രാവാക്യങ്ങള്‍ അവര്‍ക്കായി ഉയരും...ഒരിക്കല്‍ക്കൂടി ക്യാപ്റ്റന്‍ ലക്ഷ്മി...; ജന്മനാട് നിങ്ങളെ മറന്നിട്ടില്ല. ആയിരമായിരം പ്രണാമങ്ങള്‍...........

പിന്മൊഴി:സംസ്ഥാന അവാര്‍ഡ് പ്രതിക്ഷിച്ചുവെന്ന്! സന്തോഷ് പണ്ഡിറ്റ്.
                    ഇന്ത്യയില്‍ നിന്ന്ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് പുതിയപ്രസിഡന്റ്

No comments:

Post a Comment