**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, September 25, 2012

തിലകനുവേണ്ടി ഗ്ലിസറിന്‍ തേച്ചവര്‍......


    
   മലയാള സിനിമാലോകത്തെ തലമൂത്തകാരണവര്‍ തിലകന്‍ ദീര്‍ഘനാളത്തെ അസുഖത്തെതുടര്‍ന്ന്  ലോകത്തോട് വിടപറഞ്ഞു.അഭിനയലോകത്ത്‌ തന്‍റെതായ ഒരു ശൈലിയുണ്ടാക്കി മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠനേടിയാണ് തിലകന്‍ വിടപറഞ്ഞത്. ഒപ്പം അസ്വസ്ഥതയുളവാക്കുന്ന ഒരുപാട് ചോദ്യങ്ങളും അദേഹം മലയാളസിനിമാ ലോകത്തേയ്ക്ക് തൊടുത്തു വിട്ടിരുന്നു. അതുകൊണ്ട്തന്നെ സിനിമ ദൈവങ്ങളുടെ വിലക്കും അദേഹത്തിന് നേരിടേണ്ടിവന്നു. രാജാവ്‌ നഗ്നനാണെന്ന് വിളിച്ചുപറയാന്‍ കഴിയുന്നത് ഒരു ചെറിയ കാര്യമൊന്നുമല്ല.അകത്തുള്ളതെല്ലാം പുറത്തുകാണിച്ചാലും,മലയാളി അതെല്ലാം വെള്ളംതൊടാതെ വിഴുങ്ങിക്കൊളുമെന്ന് പറഞ്ഞ് സുഖിപ്പീരുകാരും ഫാന്‍സ്‌ എന്ന  പണിയില്ലാകൂളികളും സൃഷ്ടിക്കുന്ന മൂഡസ്വര്‍ഗ്ഗത്തിലിരുന്നുകൊണ്ട് എന്ത് വൃത്തികേടും ചെയ്യുന്ന; നക്ഷത്രങ്ങളെ തിലകന്‍ തുറന്നു വിമര്‍ശിച്ചു. ആ വിമര്‍ശനങ്ങളും, ചോദ്യങ്ങളും അതേപടി നിലനിറുത്തികൊണ്ട്  തന്നെയാണ് തിലകന്‍ കടന്നുപോയത്. എന്നാല്‍ അദേഹത്തിന്റെ മരണശേഷം ഏട്ടനും, ഇക്കയുമൊക്കെ മുതലക്കണ്ണീര്‍ ഒഴുക്കുന്നത് നാം കണ്ടതാണ്.തങ്ങള്‍ക്കൊന്നും തിലകന്‍ചേട്ടനോട് യാതൊരു പിണക്കവും, വിരോധവുമൊന്നുമില്ലായിരുന്നുവെന്നും; അദേഹം ഒരു മഹാപ്രതിഭതന്നെയായിരുന്നുവെന്നും അവര്‍ കരഞ്ഞുപറഞ്ഞിരിക്കുന്നു. പിന്നെ ആര്‍ക്കായിരുന്നു തിലകനോട് വിരോധം.സിനിമ കാണുന്ന സാധാരണക്കാരനായിരുന്നോ?? തിലകന്‍റെ പ്രതിഭയില്‍ ഇവിടുത്തെ സാധാരണ സിനിമപ്രേമിക്കു ഒരു സംശയവുമില്ലായിരുന്നു.പിന്നെ ആര്‍ക്കായിരുന്നു അദേഹം വെറുക്കപ്പെട്ടവനായിരുന്നത്. ഒരു കാര്യം മനസിലായി സിനിമാലോകത്തെക്കുറിച്ചു തിലകന്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയായിരുന്നുവെന്ന്.

   തനിക്കിട്ടു ഏറ്റവുംകൂടുതല്‍ പാരപണിതത് നടുവെടിഞ്ഞ ഒരു വേണുവാണെന്ന്; തിലകന്‍ പല സ്ഥലത്തും തുറന്നു പറഞ്ഞിട്ടുണ്ട്.തിലകന്‍റെ പ്രതിഭയ്ക്ക് മുന്നില്‍ കര്‍ട്ടന്‍വലിക്കാനുള്ള യോഗ്യത പോലുമില്ലാത്ത ഇടവേളബാബുവും, അദേഹത്തെ വിലക്കുന്നതില്‍ മുന്നില്‍ നിന്ന്കളിച്ച; പേരില്‍ മാത്രം ഇന്നസെന്റ് ഉള്ള; ഒന്നരസെന്റുമൊക്കെ അദേഹത്തിന്റെ അഭിനയപ്രതിഭയെപ്പറ്റി പറഞ്ഞു കരഞ്ഞപ്പോള്‍; ഇത്രയുംകാലം ഇതൊന്നും അംഗികരിക്കാതെ അഭിനയലോകത്തുനിന്ന് അദേഹത്തെ വിലക്കിയത് തനി;അസൂയ കൊണ്ടാണന്നു തുറന്നു സമ്മതിക്കുകയാണ് ചെയ്തിരിക്കുന്നത്.വ്യവസ്ഥിതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെയെല്ലാം; അപ്പോള്‍ തള്ളിപ്പറയുകയും പിന്നീട് അവര്‍ക്ക് രൂപക്കൂട് പണിയുകയും ചെയ്യുന്ന, പ്രവണതയുടെ പ്രത്യക്ഷ ഉദാഹരണമാണ് തിലകന്‍.കലാരംഗത്താണ് ഏറ്റവും കൂടുതല്‍ മാനസികരോഗികളും, അസൂയക്കാരുമുള്ളതെന്ന് തിലകന്‍ പറഞ്ഞിട്ടുണ്ട്.

  പാരകൃഷ്ണനും,പഞ്ചവര്‍ണ്ണക്കിളിയുമെല്ലാം മൈക്കിനു മുന്നില്‍നിന്ന് തിലകനെയോര്‍ത്തു കണ്ണിരോഴുക്കന്നത് കണ്ടപ്പോള്‍, ഏതോ അവാര്‍ഡ് സിനിമയുടെ ഷൂട്ടിംഗ് ആണെന്ന് തോന്നിപ്പോയി .ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല ജിവിതത്തിലും അഭിനയം തന്നെയാണ് പരിപാടിയെന്നും മനസിലായി. പടം പോലെതന്നെ പലതും പൊട്ടിയിട്ടും ഉളുപ്പെന്നുപറയുന്നത് തൊട്ടുതേച്ചിട്ടില്ലായെന്നും മനസിലായി. ഇത്തരക്കാരെ സംബന്ധിച്ചടത്തോളം തിലകന്‍ അര്‍ദ്ധരാത്രിയില്‍ ഉദിച്ചസൂര്യനായിരുന്നു. അങ്ങനെ കണ്ടത്പലതും വിളിച്ചു പറയാന്‍ തുടങ്ങിയപ്പോള്‍ വിലക്കെന്ന വേലിപ്പത്തലുമായി; കിടന്നു മുള്ളല്‍ മാറിയിട്ടില്ലാത്ത ചില ചന്തപ്പിള്ളേര്‍; സിനിമാലോകത്തെ കാരണവരെ വിരട്ടാന്‍ നോക്കുന്നതും നമ്മള്‍ കണ്ടു. വളര്‍ത്തി വലുതാക്കിയ സ്വന്തം തന്തയേയും തള്ളയേയുംവരെ വീടിനുപുറത്താക്കുന്ന മലയാളിയുടെ പുതിയ ശൈലി തന്നെ; ഏട്ടനും, ഇക്കയുമടങ്ങുന്ന അമ്മക്കുടുംബം കാരണവരോട് കാണിച്ചു. വെള്ളംകുടി മുട്ടുമ്പോള്‍ തിരിച്ചുവന്നു കാലുപിടിക്കുമെന്ന് കരുതിയ; അമ്മമക്കളെ പൊട്ടന്‍മ്മാരാക്കി അദേഹം അന്തസോടെ ജിവിച്ചു. ഇപ്പോള്‍ കരഞ്ഞുകാണിച്ച ശീലാവതികളും റോള്‍മോഡല്‍സുമൊക്കെ, അന്ന് ആസനത്തിലേക്ക് വാലുംതിരുകി ഷിറ്റ്‌പറഞ്ഞു കളിക്കുകയായിരുന്നു.  മരിച്ചുകഴിഞ്ഞപ്പോള്‍  കിടന്നു പായ്ക്ക് വേണ്ടി കടിപിടികൂടുന്നു. നാണംകെട്ട ജന്മങ്ങള്‍. ഇനാമലിനു പെയിന്‍റടിച്ച് വെളുപ്പിച്ച പല്ലുകളും,ഞൊറിഞ്ഞു തൂങ്ങിയ തൊലിയില്‍ പുട്ടിയിട്ടു വരത്തുന്ന യവ്വനവും, കൊച്ചുമക്കളാവാന്‍മാത്രം പ്രായമുള്ള പിള്ളേരുടെകൂടെ കെട്ടിമറിഞ്ഞു കാണിക്കുന്ന കോപ്രായങ്ങളൂമൊന്നുമല്ല അഭിനയമെന്നു തിലകന്‍ മലയാളിക്ക് കാണിച്ചുതന്നു.

 ആരുടേയും ആസനംതാങ്ങാന്‍ പോകാതെ തനിക്ക് പറയാനുള്ളത് തുറന്നുപറയുകയും, തന്‍റെ തീരുമാനങ്ങളില്‍ മരണംവരെ ഉറച്ചു നില്‍ക്കുകയും ചെയ്ത തിലകനാണ് മലയാളി പ്രതിക്ഷിക്കുന്ന യഥാര്‍ത്ഥനായകന്‍. മറ്റുള്ളതെല്ലാം പാണ്ടിലോറിക്കു മുന്നില്‍ മസില്പെരുപ്പിച്ചു കാട്ടുന്ന വെറും പോക്കാച്ചി തവളകള്‍ മാത്രം.മകനായി, സഹോദരനായി, ഭര്‍ത്താവായി, അച്ഛനായി, അപ്പുപ്പനായി, വില്ലനായി..... മലയാളിയുടെ ജീവിതത്തിന്‍റെ എല്ലാ വശങ്ങളെയും വെള്ളിത്തിരയില്‍ അനശ്വരമാക്കിയ മലയാളത്തിന്‍റെ പ്രിയ കാരണവര്‍ക്ക് പ്രണാമങ്ങള്‍................

1 comment:

  1. YOU SAID THE TRUTH. I FOUND NO COMMENTS HERE. PEOPLE ARE SLAVE OF DR BHARATH PADMASREES

    ReplyDelete